റൺവേയില്ലാത്ത ലോകത്തെ ഏക എയർ പോർട്ടാണ് ബറ എയർപോർട്ട്.
1200 ഓളം ജനസംഖ്യയുള്ള ഇംഗ്ലണ്ട് അധീനതയിലുള്ള സ്‌കോട് ലാൻഡിലെ ബറ ദ്വീപിന്റെ കടൽക്കരയാണ് ഈ വിമാനത്താവളം. ഇവിടെ റൺവേയില്ല, വിമാനത്തിൽ നിന്നിറങ്ങുന്നവർ മണലിലൂടെ നടന്നാണ് റോഡിലെത്തേണ്ടത്. മറ്റൊരുകാര്യം വേലിയേറ്റം വന്നാൽ കടൽത്തിരകൾ മൂടപ്പെടുന്ന ഇവിടെനിന്ന് പിന്നെ വേലിയിറക്കം വരെ വിമാനങ്ങൾ വരവും പോക്കുമുണ്ടാകില്ല.
റൺവേ ഇല്ലാത്തതിനാൽ വിമാനങ്ങൾ നേരെ മണലിലാണ് ലാൻഡ് ചെയ്യുന്നത്. ത്രികോണാകൃതിയിലുള്ള ഈ ബീച്ചിൽ വലിയ തടികൊണ്ടുള്ള തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. അതാണ് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കുള്ള അതിർത്തി സിഗ്നൽ..
20 സീറ്റുകളിൽ കൂടുതലുള്ള വിമാനങ്ങൾ ഇവിടെ വരാറില്ല. ഷെഡ്യൂൾ ചെയ്യപ്പെട്ട വിമാനങ്ങളാണ് വരുന്നത്. ഗ്ളാസ്‌ഗോ എയർപോർട്ടിൽ നിന്ന് സ്‌കോട്ടിഷ് എയർ വേസിന്റെ രണ്ടു ചെറുവിമാനങ്ങൾ ഇവിടെ ദിവസവും സർവീസ് നടത്താറുണ്ട്.കൂടാതെ ഷെഡ്യൂൾ സർവീസുകളും ഉണ്ട്.
കടൽക്കരയിൽ ഒരു ചെറിയ കെട്ടിടമുണ്ട്. അതിനെ വേണമെങ്കിൽ ടെർമിനൽ എന്നുപറയാം. അവിടേക്കെത്താൻ റോഡോ, പാലമോ നിർമ്മിച്ചിട്ടില്ല. വിമാനമിറങ്ങുന്നവർ ബീച്ചിലെ മണലിലൂടെ നടന്ന് ഈ കെട്ടിടത്തിലെത്തിവേണം റോഡിലേക്കും വാഹനത്തിലേക്കും കയറേണ്ടത്.
വേലിയേറ്റമുണ്ടാകുമ്പോൾ ഗ്ളാസ്ഗോയിലേക്കു സൂചനയെത്തപ്പെടുകയും അത് കഴിയും വരെ ഫ്‌ളൈറ്റുകളുടെ ഓപ്പറേഷൻ നിർത്തിവയ്ക്കുകയുമാണ് ചെയ്യുന്നത്.