Advertisment

പദവിയും അധികാര ഔന്നത്യവും എന്നും സിന്ധ്യ കുടുംബത്തിന്റെ ലക്ഷ്യവും വീക്ക് നെസും ! ജ്യോതിരാദിത്യ സിന്ധ്യ നല്കിയതുപോലുള്ള 'മാസ്റ്റർ സ്ട്രോക്കുകൾ' സിന്ധ്യ കുടുംബത്തിന്‍റെ 63 വർഷത്തെ ചരിത്രത്തിന്‍റെ ഭാഗം. ഗ്വാളിയോർ ചരിത്രവും സിന്ധ്യ കുടുംബത്തിന്‍റെ നാള്‍വഴികളും അറിയുമ്പോള്‍ ഇതൊക്കെയെന്ത് ?

New Update

ദ്ധ്യപ്രദേശിലെ വിശാലമായിരുന്ന ഗ്വാളിയർ - ഗുണ മേഖലയിലെ പ്രബലമായ രാജവംശമായിരുന്നു സിന്ധ്യാ രാജകുടുംബം. ഇവർ ബ്രിട്ടീഷ് സാമ്രാജ്യവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. മഹാരഷ്ട്രയിലെ സത്താറ ജില്ലയിലുള്ള 'കണ്ണേർഖേഡ' ഗ്രാമാധിപനായിരുന്ന പാട്ടീൽ 'ജാനകോജീറാവുവിന്റെ' വംശജരായ ഇവർ അപാരമായ സമ്പത്തിനുടമകളായിരുന്നു അന്നും ഇന്നും.

Advertisment

publive-image

<സിന്ധ്യ കുടുംബം. അമ്മ വിജയരാജെ, മക്കളായ മാധവ് റാവ് ,വസുന്ധര എന്നിവർക്കൊപ്പം ജ്യോതിരാദിത്യ>

1857 ൽ ഗ്വാളിയർ രാജകുടുംബം ഇംഗ്ലീഷുകാർക്കൊപ്പം ചേർന്ന് ജാൻസിയിലെ റാണി ലക്ഷമി ഭായിയെ ചതിച്ചതാണെന്ന ആരോപണം എതിരാളികൾ പലപ്പോഴും ഉന്നയിക്കാറുണ്ട്. മുൻപ് ഈ ആരോപണം ബിജെപി നേതാക്കളാ യിരുന്നു ഉന്നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ പല കോൺഗ്രസ് നേതാക്കളും അതേറ്റെടുത്തിരിക്കുന്നു.

രാജ്യത്തും വിദേശത്തും ധാരാളം സമ്പത്തുള്ള ഈ രാജകുടുംബാംഗങ്ങൾ ഇന്നും ജീവിക്കുന്നത് തികച്ചും രാജകീയപ്രൗഢിയോടെ തന്നെയാണ്. ഗ്വാളിയോർ മേഖലയിലെ ജനങ്ങൾ സിന്ധ്യാകുടുംബത്തെ വലിയ ഭയഭക്തി ബഹുമാനത്തോടെയും ആദരവോടെയുമാണ് നോക്കിക്കാണുന്നത്. ഇവരെ ആരും പേരുവിളിക്കുന്ന പതിവില്ല. ആണുങ്ങളെ 'മഹാരാജ്' എന്നും സ്ത്രീകളെ 'രാജമതേ' എന്നുമാണ് എല്ലാവരും സംബോധ നചെയ്യുന്നത്.

publive-image

<ജിവാജിറാവു ഭാര്യ വിജയരാജെയുമൊത്ത്.>

പദവിയും അധികാര ഔന്നത്യവും ഇന്നും സിന്ധ്യ കുടുംബത്തിന്റെ ലക്ഷ്യവും വീക്ക് നെസ്സുമാണ്. അക്കാര്യത്തിൽ ആശയവും, ആദർശവും രാഷ്ട്രീയവിശ്വാസവും ഒക്കെ രണ്ടാം സ്ഥാനത്തുമാത്രം. ഇപ്പോൾ ജ്യോതിരാദി ത്യസിന്ധ്യ നല്കിയതുപോലുള്ള,'മാസ്റ്റർ സ്ട്രോക്കുകൾ ' അധികാരത്തിന്റെ ഇടനാഴികളിലെ അവരുടെ കഴിഞ്ഞ 63 വർഷത്തെ ചരിത്രത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്.

മുത്തശ്ശി ( രാജമാതാ വിജയരാജെ സിന്ധ്യ) മുതൽ കൊച്ചുമകൻ ജ്യോതിരാദിത്യ സിന്ധ്യവരെയുള്ള മൂന്നുതലമുറയുടെ രാഷ്ട്രീയനിലപാടുകൾ നാമറിഞ്ഞാൽ അക്കാര്യം നമുക്ക് ബോദ്ധ്യമാകും.

publive-image

<ഭാര്യ മാധവി, രണ്ടു പെൺമക്കൾ , മകൻ ജ്യോതിരാദിത്യ എന്നിവർക്കൊപ്പം മാധവ് റാവ് സിന്ധ്യ>

രാജഭരണം അവസാനിച്ചതോടെ ഗ്വാളിയർ രാജാവ് ജിവാജിറാവ് സിന്ധ്യ തൻ്റെ അപാര സമ്പത്തുകളുടെ സംര ക്ഷണത്തിനു മാത്രം പ്രാമുഖ്യത കല്പിച്ചപ്പോൾ ,ഇന്ദിരാഗാന്ധിയുടെ നിർബന്ധത്തിനുവഴങ്ങി ഭാര്യ വിജയരാ ജെയെ രാഷ്ട്രീയത്തിലിറക്കാൻ അദ്ദേഹം പാതിമ നസ്സോടെ സമ്മതിക്കുകയായിരുന്നു.

അങ്ങനെ 4 പെണ്മക്കളുടെയും ഒരു മകന്റെയും ( മാധവ് റാവ് സിന്ധ്യ) അമ്മയായ വിജയരാജെ 1957 ൽ കോൺഗ്രസ് ടിക്കറ്റിൽ ഗുണ ലോക്‌സഭാ മണ്ഡലത്തിൽനിന്നും മത്സരിച്ച്‌ ജയിക്കു കയായിരുന്നു.സിന്ധ്യാ കുടുംബ ത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യചുവടുവ യ്പ്പായിരുന്നു അത്.

publive-image

<വിജയരാജെസിന്ധ്യയും മകൾ വസുന്ധരാ രാജെയും ( പിൽക്കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രി)>

വിജയരാജേ രണ്ടുതവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചശേഷം അവരെ കൈവിട്ട് ജനസംഘ രൂപീക രണത്തിൽ പങ്കാളിയായി. പിന്നീട് ജനതാ പാർട്ടിയിലും ,ബിജെപി യിലുമായി 8 തവണ അവർ ലോക്‌സഭയിലേക്ക് തെരഞ്ഞെടു ക്കപ്പെട്ടു.

കോൺഗ്രസിന് ആദ്യ മാസ്റ്റർസ്ട്രോക്ക് ( Master Stroke) നൽകിയത് രാജമാതാ വിജയരാജെ സിന്ധ്യയായിരുന്നു. പിന്നീട് മകൻ മാധവ് റാവ് സിന്ധ്യയും ഇപ്പോൾ കൊച്ചുമകൻ ജ്യോതിരാദിത്യ സിന്ധ്യയും അതേ വഴിതന്നെ തെരഞ്ഞെടുത്തു.

publive-image

<അച്ഛൻ ജിവാജിറാവുവിനും അമ്മ വിജയരാജെക്കുമൊപ്പം ഇളയമകൾ യെശോധര രാജെ ( കഴിഞ്ഞ മദ്ധ്യപ്രദേശ് മന്ത്രിസഭയിലെ വ്യവസായമന്ത്രി)>

1971 ൽ രാഷ്ട്രീയത്തിൽ ജനസംഘം വഴി അമ്മയുടെ പാതപിന്തുടർന്നുവന്ന മകൻ മാധവ് റാവ് സിന്ധ്യയും അമ്മയെപ്പോലെ 4 പാർട്ടികളിലൂടെ ( ജനസംഘം, കൊണ്ഗ്രെസ്സ്, MP വികാസ് കൊണ്ഗ്രെസ്സ്, സ്വതന്ത്രൻ) 9 തവണ ലോക്‌സഭയിലെത്തിയിരുന്നു.

രാഷ്ട്രീയ ഗുരുവായിരുന്ന അടൽ ബിഹാരി ബാജ്‌പേയിയെ 84 ൽ ഗ്വാളിയറിൽ തറപറ്റിച്ച അദ്ദേഹം ദേശീയരാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടി. 2001 ൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ പല ഭരണസിംഹാസനങ്ങളും അദ്ദേഹം കയ്യാളുമായിരുന്നു എന്നത് തർക്കമറ്റതാണ്..

publive-image

<14 വയസ്സുകാരനായ ജ്യോതിരാദിത്യ സിന്ധ്യ അച്ഛൻ മാധവ് റാവുവിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്നു>

വിജയരാജയുടെ ഇളയമകളായ വസുന്ധരാ രാജെയും വിവാഹശേഷം സഹോദരന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തി ഭർത്താവിന്റെ സംസ്ഥാനമായ രാജസ്ഥാനിൽ ബിജെപി യുടെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. അവർ അഞ്ചുതവണ നിയമസഭയിലേക്കും 5 തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്.

വിജരാജെയുടെ ഏറ്റവും ഇളയമകൾ യശോധാരാ രാജെ രണ്ടുതവണ (98,2003) മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും (ബിജെപി) കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ വ്യവസായവകുപ്പ് മന്ത്രിയുമായി.

ഇപ്പോൾ സിന്ധ്യാ കുടുംബത്തിലെ അവസാന കണ്ണിയായ ജ്യോതിരാദിത്യ സിന്ധ്യ, 2002 മുതൽ താൻ പ്രവർത്തിച്ചുവന്ന കോണ്ഗ്രെസ്സ് പാർട്ടിക്ക് , അച്ഛനെയും മുത്തശ്ശിയേയും പോലെ വലിയൊരു മാസ്റ്റർ സ്ട്രോക്ക് തന്നെയാണ് നൽകിയിരിക്കുന്നത്.

publive-image

<ജ്യോതിരാദിത്യ ആദ്യമായി ഗുണ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ>

കോൺഗ്രസ് ടിക്കറ്റിൽ നാലുതവണ അദ്ദേഹം എം.പി ആയിരുന്നു.2019 ൽ ഗുണ സീറ്റിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു എന്നതും യാഥാർഥ്യം.വലിയ സമ്പത്തിന്റെ അധിപൻ കൂടിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

ഗ്വാളിയർ രാജകുടുംബവുമായി വിധേയത്വം പുലർത്തുന്ന നിരവധി നേതാക്കളും MLA മാരും മദ്ധ്യപ്രദേശ് രാഷ്ട്രീയത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ ഇപ്പോഴത്തെ നിലപാടിനെപ്പറ്റി മറ്റൊരു രാജകുടുംബാംഗമായ ( Raghogarh) മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകനും മദ്ധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിയുമായ ജയവർധൻ സിംഗ് പറഞ്ഞത് "ജാൻസിയിലെ ഇതിഹാസം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെട്ടിരിക്കുന്നു" എന്നാണ്. (BBC, BN,VIKI)

 

Advertisment