Advertisment

'നിങ്ങൾ എഴുതിവച്ചോളൂ, മാർച്ച് 3 ന് തൂക്കിക്കൊല നടക്കില്ല !'

New Update

നിർഭയയുടെ കൊലയാളികൾക്കുവേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് A.P സിംഗാണ് ഇപ്പോൾ ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

Advertisment

"നടക്കില്ല 3 നു തൂക്കിക്കൊല, നിങ്ങൾ എഴുതിവച്ചോ? ഞാനാണ് പറയുന്നത്. പവൻ ഗുപ്തയ്ക്ക് ഇനി ദയാഹർജി രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള അവസരം കിടക്കുകയാണ്.

publive-image

അതുകൂടാതെ ഇവർക്കെതിരെ ഒരു പിടിച്ചു പറിക്കേസ് ഡൽഹി ഹൈക്കോടതിയിൽ നടന്നുവരുകയാണ്. അതും തീരേണ്ടതുണ്ട് .അല്ലാതെ വധശിക്ഷ നടക്കില്ല." - വക്കീൽ തീർത്തുപറഞ്ഞു.

ഇതേപ്പറ്റി നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത് " ലോകം കാണുന്നുണ്ട്, ഈ നരാധമന്മാർക്കുവേണ്ടി നിയമം വളച്ചൊടിച്ച് ഒരു വക്കീൽ നീതിനിഷേധം നടത്തുന്നതും കോടതികൾ നിഷ്‌ക്രിയമായി തുടരുന്നതും" എന്നാണ്.

publive-image

" വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടു ദിവസം മുൻപ് വക്കീൽ പുതിയ അപേക്ഷകളുമായി കോടതിയി ലെത്തുന്നു, കോടതി അത് സ്വീകരിക്കുന്നു , എത്ര ദയനീയമാണീയാവസ്ഥ. സാധാരണക്കാർക്കെവിടെ നീതികിട്ടാൻ ? വളരെ നിരാശയോടെയാണ് ആശാദേവി ഇതുപറഞ്ഞത്.

മാർച്ച് 3 ന് നാലുപേരുടെയും വധശിക്ഷ നടക്കാനുള്ള സാദ്ധ്യത ഇപ്പോൾ വിരളമാണ്. ഇതുവരെ മൂന്നുതവ ണയാണ് ഡെത്ത് വാറന്റ് പ്രഖ്യാപിക്കപ്പെട്ടത്.22 ജനുവരി, ഫെബ്രുവരി 1, മാർച്ച് 3 എന്നീ ദിവസങ്ങളായിരുന്നു വധശിക്ഷയ്ക്കായി തീരുമാനിയ്ക്കപ്പെട്ടിരുന്നത്.

ഇപ്പോഴിതാ ഇനിയും അവസരങ്ങളുണ്ടെന്ന അവകാശവാദവുമായി വക്കീൽ രംഗത്തെത്തിയതോടെ ഇവരുടെ വധശിക്ഷയിൽ വീണ്ടും അനിശ്ചിതത്വത്തിന്റെ കരിനിഴൽ വീണിരിക്കുന്നു.

Advertisment