കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ എന്ന രീതിയിൽ സൗദി അറേബ്യയിൽ നടന്നുവന്നിരുന്ന പരസ്യമായ ചാട്ടവാറടി എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നു.
സൗദി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ചാട്ടവാറടിക്കു പകരം കുറ്റവാളികൾക്ക് ഇനി പിഴയോ, തടവോ ആയിരിക്കും ശിക്ഷയായി നൽകുകയത്രേ.
ഈ തീരുമാനം സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും മകനും ക്രൗൺ പ്രിൻസുമായ മൊഹമ്മദ് ബിൻ സൽമാനെയും സൗദിയിലെ മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ലോകം നോക്കിക്കാണുന്നത്.
2015 ൽ പ്രസിദ്ധ എഴുത്തുകാരനും ബ്ലോഗറുമായ 'റൗഫ് ബദാവിയെ' പരസ്യമായി ചാട്ടവാറടിക്ക് വിധേയനാക്കിയതാണ് ലോകമെല്ലാം വിമർശിക്കപ്പെട്ടത്.
തന്റെ വെബ്സൈറ്റായ 'സൗദി ലിബറൽ നെറ്റ്‌വർക്ക്'വഴി റൗഫ് ബദാവി രാജകുടുംബത്തെയും ഇസ്‌ലാമിനെയും അപമാനിച്ചു എന്ന കുറ്റംചുമത്തി 10 വർഷത്തെ തടവും 1000 ചാട്ടവാറടിയുമാണ് അന്ന് ശിക്ഷ വിധിച്ചത്.