Advertisment

ഈ കളക്ടർ ആളു വേറേ ലെവലാണ്...!! ചാർജെടുത്ത്‌ മൂന്നാം ദിവസം രാവിലെ സൈക്കിളിൽ ഒറ്റയ്ക്ക് ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം

New Update

ചാർജെടുത്ത്‌ മൂന്നാം ദിവസം സൈക്കിളിൽ ആരുമറിയാതെ രാവിലെ 8 മണിക്ക് ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി.

Advertisment

നാരായണ റെഡ്‌ഡി ഐ എ എസ് തെലുങ്കാനയിലെ നിസാമാബാദ് ജില്ലാ കലക്ടറായി ചാർജെടുത്തത് ഈ മാസം അതായത് ഡിസംബർ 24 നായിരുന്നു.

publive-image

സ്വന്തം സ്റ്റാഫിനോടുപോലും പറയാതെ ഗണ്മാനെ ഒപ്പം കൂട്ടാതെ ചാർജെടുത്തു മൂന്നാം ദിവസം, 27 നു രാവിലെ 7 മണിക്ക് സൈക്കിളിൽ അദ്ദേഹം റോഡ് ആൻഡ് ബിൽഡിങ് വിഭാഗത്തിന്റെ ഗസ്റ്റ് ഹൗസിലെത്തി. അവിടെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയ അദ്ദേഹം അനാസ്ഥയുടെയും പോരായ്മകളുടെയും ലിസ്റ്റ് തന്നെ തയ്യാറാക്കി.

ഉടനടി പരിഹാരത്തിനും വിശദീകരണത്തിനുമായി 24 മണിക്കൂർ സമയം അധികാരികൾക്ക് ഫോണിൽക്കൂടി നൽകിയ അദ്ദേഹം അവരെത്തുന്നതിനുമുമ്പേ അവിടം വിട്ടു.

അടുത്ത ലക്ഷ്യം നിസാമാബാദ് ജില്ലാ ആശുപത്രിയായിരുന്നു. സൈക്കിളിൽ തലയിലൊരു ക്യാപ്പും വച്ച അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. 8 മണിക്കെത്തേണ്ടുന്ന ഡോക്ടർമാർ പലരുമെത്തിയില്ല, സ്റ്റാഫിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

രോഗികളോടും അവരുടെ കൂട്ടിരുപ്പുകാരോടും ചങ്ങാത്തംകൂടി തറയിൽ കുത്തിയിരുന്നാണ് കാര്യങ്ങളെല്ലാം അവരിൽനിന്നും ഗ്രഹിച്ചത്.

RO കുടിവെള്ള പ്ലാന്റിന്റെ ശോചനീയാവസ്ഥയും ഫാർമസിയിലെ മരുന്ന് ദൗലഭ്യവും അദ്ദേഹം നേരിട്ടുകണ്ടു മനസ്സിലാക്കി. താമസിച്ചുവന്ന അറ്റൻഡർമാരെ ചോദ്യം ചെയ്തപ്പോൾ ആളറിയാതെ അവരദ്ദേഹത്തെ കയ്യേറ്റവും ചെയ്യാനും ശ്രമം നടന്നു.

നിസാമാബാദ് ജില്ലാ ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച ആധുനികസൗകര്യങ്ങളുള്ള 17 മത്തെ ആശുപത്രിയെന്ന നിലയിൽ റിക്കാർഡുകളിൽ പ്രസിദ്ധമാണ്. പക്ഷേ ആശുപത്രിയുടെ ശോച്യാവസ്ഥയും രോഗികളുടെ ദൈന്യതയും ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും അനാസ്ഥയും നേരിട്ടുകണ്ട അദ്ദേഹം മൂക്കത്തുവിരൽവച്ചുപോയി.

കളക്ടറെത്തിയ വിവരമറിഞ്ഞ് ഓടിക്കിതച്ചെത്തിയ ആശുപത്രി സൂപ്രണ്ട് രാമലുവിന്റെ കയ്യിൽ നീണ്ടൊരു ലിസ്റ്റാണ് കളക്ടർ വച്ചുകൊടുത്തത്. ഉടനടി പരിഹാരം കാണേണ്ട വിഷയങ്ങളും നടപടികളും അതിനുള്ള മതിയായ വിശദീകരണങ്ങളും അതും 24 മണിക്കൂറിനുള്ളിൽ വേണം.

സമയത്തു ജോലിക്കെത്താതിരുന്ന സ്റ്റാഫിനുള്ള പണിഷ്‌മെന്റ് മാതൃകാപരമാകണമെന്നും രോഗികളുടെ എല്ലാ ബുദ്ധിമുട്ടുകളും അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചീഫ് മെഡിക്കൽ ഓഫീസറും സിവിൽ സർജനും ഓഫിസിലെത്തി വിശദീകരണം നൽകാനും നിർദ്ദേശിച്ചശേഷം സൈക്കിളി ൽത്തന്നെയായിരുന്നു മൂന്നു കിലോമീറ്ററകലെയുള്ള ബംഗ്ളാവിലേക്കുള്ള കളക്ടറുടെ മടക്കയാത്ര.

ഇതുപോലെയുള്ള അധികാരികളുണ്ടായാൽ കാര്യങ്ങൾ കുറെയൊക്കെ നേരാംവണ്ണം നീങ്ങുകയും സമൂഹത്തിലെ താഴെത്തട്ടിലുള്ള സാധാരണക്കാർക്ക് നീതി ഉറപ്പാക്കുകയും ചെയ്യും.

Advertisment