ഇറ്റാലിയൻ പുരാതന നഗരത്തിന്റെ 80% വും ഇപ്പോൾ വെള്ളത്തിനടിയിലാണ്. സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും അതിന്റെ ഫലമായ വേലിയേറ്റവുമാണ് ഇപ്പോഴത്തെ ഈ വിപത്തിനു കാരണമായത്.
ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിത പൗരാണികസമ്പത്തുകൾ പലതും വെള്ളം കയറി നഷ്ടമായിരിക്കുന്നു. കഴിഞ്ഞ 53 വർഷത്തിനിടെ ആദ്യമായാണ് ഇത്രവലിയ വെള്ളപ്പൊക്കം വെനീസിനെ ബാധിക്കുന്നത്.
ടൂറിസ്റ്റുകൾ ഭൂരിഭാഗവും വെനീസ് വിടുകയാണ്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. കോടിക്കണക്കിനു യൂറോയുടെ നഷ്ടമാണ് ഇപ്പോൾത്തന്നെ കണക്കാക്കുന്നത്.
വേലിയേറ്റം വീണ്ടും ശക്തിപ്രാപിക്കുമെന്ന ഭീതിയിൽ ആളുകൾ നഗരത്തിൽനിന്നും വൻതോതിൽ പലായനം ചെയ്യുകയാണ്.
വെള്ളപ്പൊക്കം മൂലം ഇറ്റാലിയൻ സർക്കാർ വെനീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു.. "ഇത് ഞങ്ങളുടെ ഹൃദയത്തിലേറ്റ പ്രഹരമാണെന്നാണ്" ഇറ്റാലിയൻ പ്രധാനമന്ത്രി Giuseppe Conte പറഞ്ഞത്. Unesco world heritage സൈറ്റുകൾ പലതും നഷ്ടപ്പെട്ടതാണ് ഇറ്റാലിയൻ ജനതയുടെ ഏറ്റവും വലിയ ദുഃഖം.
പ്രസിദ്ധമായ 12 -)o നൂറ്റാണ്ടിലെ St Mark's Basilica യ്ക്കും അതിന്റെ ഗ്രേവ് യാർഡിനും നാശനഷ്ടങ്ങൾ കൂടുതലാണ്.
നഗരത്തിൽ വെള്ളം ഇപ്പോൾ 6 മുതൽ 8.7 അടിവരെ ഉയരത്തിലാണ് നിലകൊള്ളുന്നത്.