Advertisment

ആത്മാവിനൊരു വിൽപത്രം

author-image
admin
Updated On
New Update

- സി വി അബ്രഹാം

Advertisment

ത്മാവിനൊരു വിൽപത്രം തയാറാക്കുകയെന്നത് കേൾക്കുമ്പോൾ പലർക്കും വിചിത്രമായി തോന്നിയേക്കാം.

എന്നാൽ മരണത്തിന്റെ ആകസ്മികതയും, അതു മനുഷ്യന്റെ വ്യക്തിത്വത്തോടും കുലീനതയോടും കാട്ടുന്ന അനാദരവും, സാമൂഹികവും ബൗദ്ധികവുമായി ഉയർന്ന നിലവാരം പുലർത്തുന്ന, തന്റെ ശരീരത്തെ ബഹുമാനിക്കുന്ന ഒരുവന് അംഗീകരിച്ചു കൊടുക്കുവാൻ ബുദ്ധിമുട്ടായിരിക്കും.

publive-image

നിനച്ചിരിക്കത്ത സമയങ്ങളിൽ അപ്രതീക്ഷിതമായി കടന്നു വന്നു തന്റെ അസ്തിത്വം അപഹരിക്കുന്ന മരണത്തിന് അടിയറവു പറയാൻ നിന്നുകൊടുക്കാതെ സ്വന്തം മരണം എപ്പോളാവണമെന്ന്‌ ഇവർ സ്വയം കുറിച്ച് വയ്ക്കുന്നു.

ആത്മാവിന്റെ വിൽ പത്രങ്ങൾ കുറ്റമറ്റ രീതിയിൽ ഏറ്റെടുത്തു നടത്തിക്കൊടുക്കുന്ന ലോകത്തിലെ അറിയപ്പെടുന്ന രണ്ടു സംഘടനകളാണ് സ്വിറ്റ്‌സർലൻഡിൽ പ്രവർത്തിച്ചു വരുന്ന EXIT ഉം DIGNATAS ഉം.

വ്യക്തി സ്വാതന്ത്ര്യത്തിനും വ്യക്തിത്വ വികസനത്തിനും അതിരുകളില്ലാത്ത കളങ്കരഹിതമായ ഒരു സമൂഹത്തിൽ മാത്രമേ ഇങ്ങനെയൊരു സംവിധാനത്തിന് അവസരമുള്ളു.

അതുകൊണ്ടു തന്നെ ലോകത്തിൽ മറ്റെങ്ങും സാധ്യമല്ലാത്ത, മരണസമയം സ്വയം തിരഞ്ഞെടുക്കുവാനുള്ള ഒരുവന്റെ സ്വാതന്ത്ര്യത്തെയും അതു ഭംഗിയായി നടത്തികൊടുക്കുന്ന ഈ സംഘടനകളുടെ പ്രവർത്തനരീതിയെയും 75 % മാനത്തിലധികം സ്വിസ്സ് നിവാസികളും പിന്തുണക്കുന്നു.

താൻ എങ്ങിനെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം പോലെയോ അതിലധികമോ പ്രാധാന്യമർഹിക്കുന്നതാണ് സ്വന്തം മരണം എപ്പോളാവണമെന്നു തീരുമാനിക്കുവാനുള്ള അവകാശവും ശരീര കോശങ്ങളിൽ ആത്മാവിന്റെ അസ്തിത്വം തേടുന്നവരും, മരണശേഷം ദൈവസന്നിധിയിലെത്തേണ്ട ആത്മാവിന്റെ സുരക്ഷിതത്വം കാംക്ഷിക്കുന്നവരും, മരണസമയം സ്വയം തിരഞ്ഞെടുക്കുന്നവന്റെ തീരുമാനത്തെ ആത്മഹത്യയെന്നു മുദ്ര കുത്തി അവഹേളിക്കുന്നു.

ഒരു സ്വാഭാവിക മരണത്തിലൂടെ ആത്മാവിനു ലഭിക്കേണ്ടിയിരുന്ന സ്വർഗ്ഗ പ്രാപ്തിയോ, പുനർജന്മത്തിലൂടെ ലഭ്യമാകുമായിരുന്ന ശ്രേഷ്ട ജന്മമോ നഷ്ടപ്പെടുത്തുന്നതോർത്തു വിലപിക്കുന്നു.

ആത്മാവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്തവന് അല്ലെങ്കിൽ പ്രാണവായു- അവസാനത്തെ ശ്വാസം ബഹിർഗമിച്ച് അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുമ്പോൾ മരണപ്പെടുന്നെന്നും, പ്രകൃതിയെ സൃഷ്ടാവായി കണ്ട തന്റെ ആത്മാവ് സൃഷ്ടാവിൽ - പ്രകുതിയിൽ അലിഞ്ഞു ചേരുന്നെന്നും വിശ്വസിക്കുന്നവന് കുറ്റബോധം ലവലേശമില്ലാതെ കൃതാർത്ഥതയോടെ തന്നെ ഈ മരണമാർഗ്ഗം തിരഞ്ഞെടുക്കാം.

നാസ്തികനും വിശ്വാസിക്കും ഒരുപോലെ സ്വീകാര്യമാകേണ്ട പച്ചയായ യാഥാർഥ്യംവിൽ പത്ര മരണങ്ങളെ ആത്മഹത്യയായി കണക്കാക്കാത്തതുപോലെ തന്നെ ദയാവധവുമായും ബന്ധപ്പെടുത്താറില്ല.

മരണപ്പെടുന്നവന്റെ തീരുമാനങ്ങളിൽ ഒരു സാധാരണ വിൽ പത്രത്തിൽ സംഭവിക്കുന്ന പങ്കാളിയുടെയോ ബന്ധു മിത്രാദികളുടെയോ ഇടപെടലുകൾ പോലും ഇവിടെ അനുവദനീയമല്ലമാനസികമായി പൂർണ ആരോഗ്യവാനായിരിക്കുമ്പോൾ സ്വാതന്ത്രമനസ്സോടെ തനിയെ തയാറാക്കുന്നതായിരിക്കണം വിൽ പത്രമെന്നു സാരം.

വിൽ പത്ര മരണങ്ങളിലൂടെ ഒരുവൻ തന്റെ ജീവനു നൽകാവുന്ന ഏറ്റവും ഉയർന്ന ബഹുമാനം നൽകിക്കൊണ്ട് അന്തസ്സായ ഒരന്ത്യം സമ്മാനിക്കുകയാണ് ചെയ്യുന്നത്ഈ മരണമാർഗം തിരഞ്ഞെടുക്കുവാനുള്ള സാഹചര്യങ്ങൾ വിവിധങ്ങളായിരിക്കാം.

തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ചിരിക്കുന്നു എന്ന തോന്നലിൽ നിന്നാവാം -ചികിൽസിച്ചു ഭേദമാക്കാൻ വയ്യാത്ത രോഗബാധയിൽ നിന്നാവാം -പ്ലാൻ ചെയ്തിരുന്ന പ്രൊജെക്ടുകൾ എല്ലാം പൂർത്തീകരിച്ച ശേഷമാവാം -വളർച്ചയുടെ, ഉയർച്ചയുടെ പാരമ്യതയിൽ നിന്നാവാം -ഏറ്റവും അടുത്തവരുടെ വിയോഗത്തിനു ശേഷമാവാം.

സാഹചര്യങ്ങളെന്തായിരുന്നാലും, ആരോഗ്യമുള്ള മനസ്സിനുടമയായിരുന്നവർ തങ്ങളുടെ മരണസമയം സ്വയം തിരഞ്ഞെടുക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കുവാൻ സാധാരണക്കാരനു ബുദ്ധിമുട്ടായിരിക്കുംമരണം വരുന്ന വഴികൾ പലപ്പോഴും അപ്രതീക്ഷിതവും നാടകീയവുമായിരിക്കുമ്പോൾ - ഏറ്റവും സുഖകരമായതുമുതൽ സങ്കടകരമായവ വരെ- ഒരുവന്റെ ജീവിത കാല ചെയ്തികളിലെ നന്മ തിന്മകളുടെ പ്രതിഫലനമായി മരണത്തെ ബന്ധപ്പെടുത്തുന്നത് അസ്ഥാനത്താണ്.

ഒരു മരണം സുഖകരമാകുവാൻ വേണ്ടി, അതായത് മരണാസന്നന്റെ കിടക്കക്കരികിൽ ഏറ്റവും വേണ്ടപ്പെട്ടവരുടെ സാംമീപ്യം ആസ്വദിച്ച്, അവരിൽ നിന്നൊരിറ്റു വെള്ളം സ്വീകരിച്ചു പുഞ്ചിരിയോടെയുള്ള വിട പറയൽ സാധ്യമാകുവാൻ വേണ്ടി, ഒരു രീതിയിലുള്ള ഇടപെടലുകളും സാധ്യമല്ല.

ഇഷ്ടപെട്ടവരുടെ സാമീപ്യം അനുഭവിച്ചുള്ള ഒരു മരണം തന്നെ ഇന്നു വിരളമെന്നു പറയാം.ഭാഗ്യ മരണങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനാവാതെ, സന്തത സഹചാരിയുടെ ഒരു നിമിഷത്തെ അസാന്ന്യധ്യത്തിലോ, മറവി രോഗം ബാധിച്ചു സ്വന്തബന്ധങ്ങൾ തിരിച്ചറിയാനാവാതെ അപരിചിതരാൽ ചട്ടപ്പെട്ടിരിക്കുന്നു എന്ന ഭയം ഗ്രസിച്ച നിമിഷത്തിലോ, വേദന സംഹാരികളുടെ അഭാവത്തിൽ ഒരു നിമിഷം പോലും സാധ്യമല്ലാത്തപ്പോളോ ഒക്കെ സംഭവിക്കുന്ന മരണങ്ങൾ, മരണപ്പെടുന്നവന്റെ വ്യക്തിത്വത്തോടും നയിച്ചിരുന്ന ജീവിത ക്രമങ്ങളോടും ഒരു രീതിയിലും നീതി പുലർത്തുന്നില്ല എന്നതാണ് യാഥാർഥ്യം. ഇവിടെയാണ് മുൻകൂർ തീരുമാനിച്ചുറപ്പിക്കുന്ന വിൽ പത്ര മരണങ്ങൾ അഭിലഷണീയമാകുന്നത്.

സംഘടനയിൽ അംഗത്വമെടുക്കുന്നവരുടെ അന്ത്യം അത്യന്തം ശ്രദ്ധയോടെ നടത്തിക്കൊടുക്കുവാൻ അവർ പ്രതിജ്ഞാബദ്ധരാണ്.

മനഃശാസ്ത്രഞ്ജരും ഭിഷഗ്വരുമടങ്ങുന്ന വിദഗ്ധ സംഘം പുതുതായി അംഗത്വമെടുക്കുന്നവരും ബന്ധുക്കളുമായി സമ്പർക്കത്തിലേർപ്പെടുകയും ഇങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും പ്രത്യേക സാഹചര്യങ്ങളിൽ മുൻപോട്ടു ജീവിച്ചു പോകാനുള്ള അവസരങ്ങൾ നിർദേശിച്ചു കൊടുക്കുകയും ചെയ്യുന്നു.

അംഗങ്ങളാകുന്നവർക്കു പെട്ടെന്നുള്ള ഒരു മരണമല്ല സംഘടന വാഗ്ദാനം ചെയ്യുന്നത്. രണ്ടും മുന്നും വർഷങ്ങൾക്കു ശേഷം തീരുമാനം സ്ഥിരപ്പെടുത്തിയവരെ വ്യക്തിയുടെ സ്വന്തം സ്വന്തം ഡോക്ടർ കുറിച്ചു നൽകുന്ന മരിക്കുവാനുള്ള പാനീയം പരസഹായമില്ലാതെ സ്വയം എടുത്തു കുടിക്കുവാൻ നിർദേശിച്ചുകൊണ്ട് സംഘടനയുടെ മേൽനോട്ടത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായ സാഹചര്യത്തിലായിരിക്കും വേദനാരഹിതവും സന്തോഷകരവുമായ മരണം സാധ്യമാക്കുന്നത്.

അംഗത്വത്തിന് ഈടാക്കുന്ന ചെറിയ ഒരു ഫീസ് അല്ലാതെ മറ്റൊരു രീതിയിലുള്ള ധനലാഭവും സംഘടനകൾ ഈ സേവനത്തിലൂടെ സമാഹരിക്കുന്നില്ല.

ഒരിക്കൽ അംഗത്വമെടുത്തതുകൊണ്ടു തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നോ ഈ രീതിയിൽ മരണത്തെ പുൽകണമെന്നോ ആരും നിർബന്ധിക്കുന്നില്ല. ഏതവസരത്തിലും തീരുമാനം പുനർ പരിശോധിക്കാനും പിന്മാറാനും സംഘടന അംഗങ്ങളെ സഹായിക്കുന്നുഇവിടെ സ്വാഭാവികമായി ഉണ്ടാവുന്ന ഒരു സംശയമാണ് മരണത്തിനു സാഹചര്യമൊരുക്കുന്ന ഇങ്ങനത്തെ സംഘടനകൾ നിലവിലുള്ളപ്പോൾ വളരെയധികം ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുകയില്ലേ എന്നത്.

യാഥാർഥ്യം മറിച്ചാണ്. 1980 ൽ EXIT നിലവിൽ വരുന്നതിനു മുൻപ് 1600 ലധികം പേർ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്നത് 1100 ൽ താഴെയയായി കുറഞ്ഞിരിയ്ക്കുന്നു.

ജീവിത നൈരാശ്യങ്ങൾക്കു പരിഹാരമായി ആത്മഹത്യ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കു വരെ മാർഗദർശനങ്ങൾ നൽകി അവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു വിടുവാൻ ഇവർക്ക് സാധിക്കുന്നു എന്നത് പ്രശംസനീയം തന്നെ.

നിയമപരമായി ജീവിതം അവസാനിപ്പിക്കുവാൻ സഹായിക്കുന്ന ഒരു സംഘടനയിൽ തന്റെ ആകുലതകൾ വെളിപ്പെടുത്തുന്നത് ആത്മഹത്യ ശ്രമം വരെ കുറ്റകരമായ സാഹചര്യങ്ങളെക്കാളും ആയാസരഹിതമായിരിക്കുമല്ലോEXIT സംഘടന സ്വിറ്റസർലണ്ടിൽ സ്ഥിരതാമസക്കാരെ മാത്രം ഉദ്ദേശിച്ചു രൂപം കൊണ്ടിട്ടുള്ളതാണ്.

നിലവിൽ 120 000 ത്തിൽ അധികം അംഗങ്ങളാണ് ഇവരിലൂടെ തങ്ങളുടെ അന്ത്യം ആഗ്രഹിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളത്.

DIGNITAS പക്ഷെ ഈ മാർഗം കുറ്റകരമായി കാണുന്ന മറ്റു രാജ്യങ്ങളിലുള്ളവരെ സ്വിറ്റ്‌സർലണ്ടിൽ സന്ദർശകരായെത്തിച്ച് വേദനരഹിതവും സുഖപ്രദവുമായ മരണത്തിനു സാഹചര്യമൊരുക്കുന്നു.

EXITഉം , DIGNITAS ഉം മാനവികതയ്‌ക്കു നൽകുന്നത് മഹത്തരമായ സേവനമെന്ന് അടിവരയിട്ടുകൊണ്ട് അവസാനിപ്പിക്കുന്നു.

Advertisment