Advertisment

വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് ചോരും: കൊറോണ വൈറസിന് സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്പെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാകുന്നു

New Update

ബിജിങ്: കൊറോണ വൈറസിന് (കോവിഡ് 19) സമാനമായ വൈറസ് ബാധ 40വര്‍ഷം മുമ്പെ പ്രവചിച്ച പുസ്തകം ശ്രദ്ധേയമാവുകയാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂണ്ടെസ് എഴുതിയ ഇരുട്ടിന്റെ കണ്ണുകള്‍ (The Eyes of Darkness) എന്ന ത്രില്ലര്‍ നോവലാണ് വീണ്ടും ലോകമാകെ ശ്രദ്ധിക്കപ്പെടുന്നത്.

Advertisment

publive-image

ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന ഈ നോവലില്‍ ചൈന തങ്ങളുടെ വുഹാനിലെ ലാബില്‍ സൃഷ്ടിച്ച വൈറസ് ചോര്‍ന്ന് രാജ്യത്തിനകത്ത് നിരവധി ആളുകളില്‍ പടര്‍ന്നുപിടിക്കുന്നതായാണ് പറയുന്നത്. വുഹാന്‍ -400 എന്നാണ് വൈറസിന് നോവലില്‍ പേരിട്ടിരിക്കുന്നത്.

യുദ്ധമുണ്ടാകുമ്പോള്‍ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ജൈവായുധമായാണ് വൈറസിനെ നോവലില്‍ വിശേഷിപ്പിക്കുന്നത്. വൈറസിനെ സൃഷ്ടിച്ചുവെന്ന് നോവലില്‍ പറയുന്ന സൈനിക ലബോറട്ടറി യാദൃശ്ചികവശാല്‍ വുഹാനിലാണ് സ്ഥിതി ചെയ്യുന്നത്. ലോകമാകെ ആശങ്ക പരത്തുന്ന കോവിഡ്-19 വൈറസ് ബാധ ഏറ്റവുമധികം പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലൊന്ന് വുഹാനാണ്.

കൂണ്ടെസിന്റെ നോവലില്‍ പ്രതിപാദിക്കുന്ന വൈറസ് മനുഷ്യനെ മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യശരീരത്തിന് പുറത്ത് ഇതിന് അതിജീവനം അസാധ്യമാണ്. അതിനാല്‍ തന്നെ രോഗബാധയുണ്ടാകുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കല്‍ ചിലവുകറഞ്ഞതാകുമെന്നും നോവലില്‍ പറയുന്നു.

നോവലില്‍ പറയുന്ന വുഹാന്‍- 400 വൈറസിന്റെയും ഇപ്പോള്‍ നൂറുകണക്കിന് ആളുകളുടെ മരത്തിനിടയാക്കിയ കൊറോണ വൈറസിന്റെയും വ്യാപനം അതീവ ഭീകരമാണ്. 1,807 പേരാണ് നിലവില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. മാത്രമല്ല രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളമാകുന്നു.

Advertisment