ഡല്‍ഹി: നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 128 പേരിൽ കോവിഡ്–19 സ്ഥിരീകരിച്ചു. സമ്മേളനത്തിനെത്തിയ 2137 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 900 വിദേശികളും സമ്മേളനത്തിൽ പങ്കെടുത്തു.
തബ്‌ലിഗി ജമാത്തെ വിഭാഗത്തിന്റെ ഡൽഹി കേന്ദ്ര ആസ്ഥാനത്തുള്ള ‘മർക്കസ് നിസാമുദ്ദീനി’ൽ ഉണ്ടായിരുന്ന നൂറുകണക്കിനുപേരെയും സർക്കാർ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കി.
മർക്കസ് നിസാമുദ്ദീനിൽ നിന്ന് ഞായറാഴ്ച മുതൽ 2,100 ഓളം പേരെ ഒഴിപ്പിച്ചത്. ഡൽഹിയിൽ 441 പേരെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നതായാണ് വിവരം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും നൂറുകണക്കിന് പേരണ് ആഴ്ചകളായി ഇവിടെ താമസിച്ചിരുന്നത്. 1,100 ലധികം പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മർക്കസ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.