ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കർണൻ. വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കാൻ താൻ തീരുമാനിച്ചുവെന്ന് ജസ്റ്റീസ് കർണൻ പറഞ്ഞു. പത്രിക സമർപ്പിക്കുന്നതിനുള്ള നടപടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ചെന്നൈ സെന്ററിൽനിന്നും ജസ്റ്റീസ് കർണൻ ജനവിധി തേടുന്നുണ്ട്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റീസ് കര്ണ്ണന് പറഞ്ഞു.
സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു ജസ്റ്റീസ് കര്ണന്.