തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിനെ ആറ്മണിക്കൂറില്‍ അധികം ചോദ്യം ചെയ്ത് കസ്റ്റംസ് മടങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്മെന്‍റിന് സ്വപ്ന മൊഴി നൽകിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്. കൈക്കൂലി ഇടപാടുകളെല്ലാം ശിവശങ്കറിന്‍റെ അറിവോടെയാണെന്നായിരുന്നു സ്വപ്ന മൊഴി നൽകിയത്.