വാഷിംഗ്ടണ്‍: ഡാനിഷ് സിദ്ദിഖിയെ ഫോട്ടോഗ്രാഫറാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാസികയായ വാഷിംഗ്ടണ്‍ എക്‌സാമിനർ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഏറ്റുമുട്ടലിലോ ഏറ്റുമുട്ടലിനിടയിലെ അപകടങ്ങളിലോ അല്ല ഡാനിഷ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണ് വാഷിംഗ്ടണ്‍ എക്‌സാമിനറിന്റെ റിപ്പോര്‍ട്ട്.
അഫ്ഗാന്‍ സേനയ്‌ക്കൊപ്പം സ്പിന്‍ ബോള്‍ഡാക് മേഖലിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആദ്യ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഫ്ഗാന്‍ സംഘം വിഭജിക്കപ്പെടുകയും കമാന്‍ഡറും ചില സൈനികരും സിദ്ദിഖിയില്‍ നിന്ന് വേര്‍പിരിയുകയും ചെയ്തു. ഈ സമയം മുന്ന് അഫ്ഗാന്‍ സൈനികര്‍ക്കൊപ്പമായിരുന്നു സിദ്ദിഖി ഉണ്ടായിരുന്നത്.
നേരത്തെ ജൂലൈ 16 ന് കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈനികരും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.