യുകെ : സ്വന്തം അമ്മയുടെ തല കത്തിയും കത്രികയും ഉപയോഗിച്ച് അറത്തു. ശേഷം ബാഗിലാക്കി. സുഹൃത്തിന്റെ മുന്നിൽവച്ച് പുറത്തെടുത്ത് ഉമ്മ നൽകി. 36-കാരിയായ കൊലപാതകിയുടെ വാദം കേട്ട് ഞെട്ടി കോടതി. ഒഡെസ്സ ടാമ്മി കാരെ എന്ന സ്ത്രീയാണ് ക്രൂരതയ്ക്ക് പിന്നിൽ. യുകെയിലെ അഷിങ്ടണിലാണ് സംഭവം നടന്നത്.
വീട്ടിൽവച്ച് അമ്മയെ അടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് തലയറുത്ത് തലച്ചോറ് പുറത്തെടുത്തത്. പിന്നാലെ ഛേദിച്ചെടുത്ത തല കാരിയർ ബാഗിലാക്കി കുടുംബ സുഹൃത്തിന്റെ അടുത്തെത്തി. ബാഗിൽ നിന്ന് തല പുറത്തെടുത്ത് ഉമ്മ നൽകി. 73-കാരിയായ അമ്മയുടെ തലയില്ലാത്ത മൃതശരീരം വീട്ടിലെ കിടപ്പുമുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
തലച്ചോറ് ശുചിമുറിയിലും കിടന്നാണ് കിട്ടിയത്. ഈ വീട്ടിൽ നിന്ന് തന്നെയാണ് ഒളിഞ്ഞിരുന്ന കാരെയെ പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ വിചാരണ നടക്കുകയാണ്. കാരെയ്ക്കുള്ള ശിക്ഷാവാധി ഇതിന് ശേഷമേ നടപ്പിലാക്കൂ. ഡെയ്‍ലി മെയിലാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.