Advertisment

സുപ്രീം കോടതിയിലെ നിലപാട് മാറ്റത്തെതുടര്‍ന്ന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പുറത്തിറങ്ങാന്‍ പറ്റാത്ത ഗതികേടില്‍ ? ഏറ്റുമാനൂര്‍ക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സുപ്രീം കോടതിയിലെ നിലപാട് മാറ്റത്തെതുടര്‍ന്ന്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ഗതികേടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും എന്ന് റിപ്പോര്‍ട്ട്. ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. പ്രതിക്ഷേധം ഭയന്നാണ് പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം എന്നാണ് സൂചന.

ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സുപ്രീം കോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ സാധാരണയായി പങ്കെടുക്കാറുമുണ്ട്. ഇതനുസരിച്ചാണ് ഇത്തവണയും കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ കൊടിയേറ്റില്‍നിന്നും തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍നിന്നും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗങ്ങളായ കെ പി ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരായിരുന്നു കൊടിയേറ്റിനു ശേഷമുള്ള സാംസ്‌കാരിക പരിപാടിയിലെ വിശിഷ്ടാതിഥികള്‍ . അതേസമയം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തുനിന്നും എ പദ്മകുമാര്‍ തെറിക്കും എന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ  സുപ്രീം കോടതിയിലെ നിലപാട് മാറ്റ൦ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്മകുമാറിനെ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും പറയുന്നു.

sabarimala
Advertisment