തിരുവനന്തപുരം : തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം പാളയം പള്ളിയുടെ കീഴിൽ വരുന്ന പാറ്റൂർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചതിനെ തുടർന്നാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചത്.
വെട്ടുകാട് ഇടവകയിലുള്ളയാളുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. വെട്ടുകാട് ഇടവകയിൽപ്പെട്ട മിഥുൻ മാർക്കോസിന്റെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. പള്ളി അധികൃതർ പണം വാങ്ങിയാണ് സംസ്കാരം നടത്തിയതെന്നാണ് ആക്ഷേപം.
എന്നാൽ മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം സംസ്കരിക്കാൻ പാറ്റൂർ പള്ളിയിൽ സ്ഥലം നൽകിയതെന്ന് പള്ളി അധികൃതർ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായ് ബിഷപ്പ് ഹൗസിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ളവർ യോഗം ചേർന്നു.