Advertisment

പ്ലസ് വൺ പ്രതിസന്ധി: പുതിയ ബാച്ചുകൾ അനുവദിക്കലാണ് പരിഹാരം - വിദ്യാർഥി സംയുക്ത സമിതി

New Update

മലപ്പുറം:   മലപ്പുറം ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ ഉപരി പഠനത്തിന് അവസരം ഒരുക്കാൻ സർക്കാർ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കണം.

Advertisment

നിലവിൽ വർധിപ്പിച്ച 20 ശതമാനം സീറ്റ് പ്രതിസന്ധിക്ക് ഒട്ടും പരിഹാരമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുന്ന നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സമരരംഗത്തുള്ള ജില്ലയിലെ മുഴുവൻ വിദ്യാർഥി സംഘടനകളും ഒന്നിച്ചണിനിരന്നുള്ള പ്രക്ഷോഭങ്ങളാരംഭിക്കും.

publive-image

80052 വിദ്യാർഥികളാണ് ഈ വർഷം മലപ്പുറം ജില്ലയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതിയത്.അതിൽ 78335 വിദ്യാർഥികൾ ഉപരിപഠനത്തിനർഹമായി.എന്നാൽ 49440 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ മലപ്പുറം ജില്ലയിൽ നിലവിലുള്ളത്. 20% സീറ്റ് വർദ്ധന മൂലം 8000 സീറ്റുകൾ മാത്രമേ കൂടുകയുള്ളു.

ഗവൺമെന്റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകൾ. ഇവയിലെ മുഴുവൻ സീറ്റും കൂട്ടിയാൽ അയ്യായിരത്തിനടുത്തേ വരികയുള്ളൂ. 83894 വിദ്യാർഥികളാണ് ഈ വർഷം ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ അപേക്ഷിച്ചത്. ഇതിൽ അരലക്ഷത്തിലധികം പേർ സീറ്റില്ലാതെ പുറത്താകുന്ന അവസ്ഥയാണുള്ളത്.

തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് വിജയിച്ചവരേക്കാൾ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസിൽ പാസായവർ പോലും സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. ഇത് വിവേചന ഭീകരതയാണ്.

മലപ്പുറത്ത് 40 ഗവൺമെൻറ് - എയ്ഡഡ് ഹൈസ്കൂളുകളിൽ ഹയർ സെക്കന്ററിയില്ല. ഇവിടങ്ങളിൽ ഹയർ സെക്കന്ററി അനുവദിച്ചും ഉള്ള സ്കൂളുകളിൽ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതിന് സർക്കർ ഉടൻ നടപടികൾ സ്വീകരിക്കണം.

വാർത്ത സമ്മേളത്തിൽപങ്കെടുക്കുന്നവർ:

കെ.കെ അഷ്റഫ് (ഫ്രറ്റേണിറ്റി)

സി.എ ഉസാമ (എം.എസ്.എം)

കെ ശബീബ് (വിസ്ഡം ഗ്ലോബൽ)

പി.കെ ഷബീർ (എസ്.ഐ.ഒ)

ഷനാനീറ (ജി.ഐ.ഒ)

Advertisment