Advertisment

വളന്തക്കാട് തുരുത്ത് സന്ദര്‍ശിച്ച് തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെഎസ് രാധാകൃഷ്ണന്‍

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന്റെ അവസാനദിനവും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്‍.

വികസനം അടിസ്ഥാന വര്‍ഗത്തിലേക്കും വേണമെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് 62 കോളനികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കൂനംവീട്, ഫിഷര്‍മാന്‍, വേഴപ്പറമ്പ്, മാടവന, പള്ളിത്തോട്, കണിയാവള്ളി, കുന്നറ, തണ്ടാശ്ശേരി, കടക്കോടം, കാവുങ്കതറ എന്നിങ്ങനെ വിവധ കോളനികളില്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി.

പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഞായറാഴ്ച വളന്തക്കാട് തുരുത്ത് സന്ദര്‍ശിച്ചു. ഒറ്റപ്പെട്ട് കിടക്കുന്ന ഈ തുരുത്തിലെ നിവാസികള്‍ക്ക് പുറത്ത് യാത്രക്കായി ജല മാര്‍ഗമാണ് ഇപ്പോഴും ആശ്രയിക്കുന്നത് കൂടാതെ കുടിവെള്ളവും പ്രശ്‌നവും ഇടയ്ക്കിടെ ഉണ്ടാക്കുന്ന വേലിയേറ്റവും ഇവിടെയുള്ളവരുടെ ജീവതം ദുഷ്‌കരമാക്കുന്നു.

പ്രശ്‌നം പരിഹാരത്തിനുള്ള എല്ലാ കാര്യവും ചെയ്യാന്‍ സാധിക്കുമെന്നും അതിനായ് വോട്ട് ചെയ്ത് തന്നെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിന്നീട് മരട് ജംഗ്ഷനില്‍ ആരംഭിച്ച മണ്ഡലം പര്യടനം മരട് കൊട്ടാരം ജംഗ്ഷന്‍, മാധ്യമം ജംഗ്ഷന്‍ തുരുത്തി കോട്ടപ്പുറം വഴി, കാട്ടിത്തറ റോഡ് എത്തി തോമസ് പുരം പിന്നിട്ട് കണ്ണാടിക്കാടില്‍ എത്തി സമാപിച്ചു.

kochi news dr. ks radhakrishnan
Advertisment