കോഴിക്കോട്∙ കേരളത്തിലെ ഗവർണർ– സർക്കാർ തർക്കം വിവാദമാവുന്നത് ദൗർഭാഗ്യകരമെന്നു മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ഇത്തരം വിവാദങ്ങൾ മലയാളികൾക്ക് ഗുണകരമല്ല. ഓരോരുത്തർക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്.
കോടതിയെ സമീപിക്കുന്നതിനു മുൻപ് ഗവർണറെ അറിയിക്കാതിരുന്നതിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ വാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഗവർണർപോസ്റ്റ് വേണമോ വേണ്ടയോ എന്നുപോലും ചില രാഷ്ട്രീയപാർട്ടികൾ ചർച്ചചെയ്യുന്നുണ്ട്.
ഇതു ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങൾക്കുമുൻപുതന്നെ രാജ്യം ഈ ആവശ്യം തള്ളിയതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.