Advertisment

പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ പതിനാറുകാരിയുടെ സെറിബല്ലത്തിലെ മുഴ നീക്കം ചെയ്ത് ചങ്ങനാശേരി സെന്റ് തോമസ് ആശുപത്രി വിദഗ്ധർ

author-image
ജോമോന്‍
New Update

publive-image

Advertisment

ചങ്ങനാശ്ശേരി: പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ പതിനാറുകാരിയുടെ സെറിബല്ലത്തിലെ ഡെസ്മോപ്ലാസ്റ്റിക് മെടുല്ലോബ്ലാസ്റ്റോമ എന്ന മുഴ  നീക്കം ചെയ്ത് ചങ്ങനാശേരി സെന്റ് തോമസ് ആശുപത്രി വിദഗ്ധർ.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണന്നും ഡിസ്ചാർജ്ജ് ചെയ്തെന്നും ന്യൂറോ സർജ്ജറി വിഭാഗം മേധാവി ഡോ. അനീസ് എം. മുസ്തഫ പറഞ്ഞു. സെറിബല്ലത്തിന്റെ അത്രയും വലിപ്പമുണ്ടായിരുന്ന മുഴയാണ് ചങ്ങനാശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഒഴിവാക്കിയത്.

ഒരു മാസം മുൻപു തലവേദനയെ തുടർന്ന് വിദ്യാര്‍ത്ഥിനി ചെത്തിപ്പുഴ ന്യൂറോ സർജ്ജറി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയത്. പരിശോധനയിൽ തലച്ചോറിലെ ഫ്ലോർ ഓഫ് ഫോർത്തു വെൻട്രിക്കിളിനോട് ചേർന്നു സെറിബല്ലത്തിന്റെയത്രയും വലുപ്പമുള്ള മുഴ കണ്ടെത്തുകയായിരുന്നു.

publive-image

നേരിയ പിഴവ് പോലും ജീവൻ നഷ്ടമാനോ ശരീര തളർച്ചക്കോ കാരണമായേക്കാവുന്ന സങ്കീർണ്ണമായ പന്ത്രണ്ടു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്തു. രോഗി പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. അനിസ് എം.മുസ്തഫ, ഡോ. സാജൻ എം ജോർജ്, ഡോ കുക്കു ജോൺ ഡോ അനു അംബുക്കൻ സിസ്റ്റർമാരായ Sr ജിഷ റാണി, മരിയ ജോസഫ്, ടിന്റു ജേക്കബ് രാകേഷ് ശേഖർ , ജെഫിന്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

NEWS
Advertisment