Advertisment

ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ വേട്ടയാടിയെന്ന കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു

New Update

publive-image

കല്‍പ്പറ്റ: പുല്‍പ്പള്ളിക്കടുത്ത ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ വേട്ടയാടിയെന്ന കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇരുളം കല്ലോന്നിക്കുന്ന് സ്വദേശികളായ പൊന്തന്‍മാക്കന്‍ ലിനിന്‍, കല്ലിങ്കല്‍ ഷിജു, കൂനന്‍മാക്കില്‍ വിനു എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കല്ലോന്നിക്കുന്നില്‍ പുള്ളിമാനെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയെന്ന കേസിലാണ് മൂന്നുപേരും പിടിയിലായത്. വേട്ടസംഘത്തിലെ പ്രധാനിയെന്ന് പറയുന്ന പാലക്കാട് മഴുവഞ്ചേരി സ്വദേശിയായ ടൈറ്റസ് ജോര്‍ജ് (33) ആണ് കേസില്‍ ആദ്യം പിടിയിലായത്. ഈ കേസില്‍ ഇതുവരെയായി എട്ട് പേരാണ് അറസ്റ്റിലായത്. എല്ലാവരും ഇപ്പോള്‍ റിമാന്റിലാണ്.

NEWS
Advertisment