ജിദ്ദ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയിലെ ജിദ്ദയിൽ ഏഴു ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു അതില്‍ നാല് മലയാളികള്‍ ഇതാദ്യമായാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന നാല് മലയാളികൾ ഒരു ദിവസം കോവിഡ് ബാധിച്ച് സൗദിയില്‍ മരിക്കുന്നത്.
മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചുകണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് മരിച്ച നാല് പേര്‍. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി.
മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാമും മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മറും ജിദ്ദയില്‍ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്.
ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. അബ്ദുല്‍ സലാം റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാംസങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു പറശ്ശേരി ഉമ്മര്‍ ഒരു മാസത്തോളമായി കോവിഡിനുള്ള ചികിത്സയിലായിരുന്നു ഇദ്ദേഹം.
മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസും കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീനും സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
തമിഴ്‌നാട് സ്വദേശികളായ സെന്തിൽ (34), കൃഷ്ണ മുരാരി (49)യു.പി സ്വദേശി ഇഖ്ബാൽ അഹമ്മദ്(57) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ മൂന്നുപേരും കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലാണ് മരിച്ചത്. കോവിഡ് നടപടി ക്രമം അനുസരിച്ച് മൃതദേഹം സംസ്കരിക്കും. കെ എം സി സി ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്