Advertisment

പാകിസ്താനെതിരായ എല്ലാ മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്‌ മുന്‍താരം ഗൗതം ഗംഭീര്‍...പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ലോകകപ്പിലെ രണ്ട് പോയിന്റ് നഷ്ടമായാല്‍ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും ഗംഭീര്‍

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ദുബായ്: പാകിസ്താനെതിരായ എല്ലാ മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്‌ മുന്‍താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഗംഭീര്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ലോകകപ്പിലെ രണ്ട് പോയിന്റ് നഷ്ടമായാല്‍ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

Advertisment

publive-image

ജൂണ്‍ പതിനാറിനാണ് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് മത്സരം. ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണമെന്നും ഗംഭീര്‍ പറയുന്നു.

ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു.

ചില ഘട്ടങ്ങളില്‍ സ്‌പോര്‍ടിന് മുകളില്‍ രാഷ്ട്രീയത്തെ കാണേണ്ട സാഹചര്യമുണ്ടാകും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല.

പാകിസ്താനെതിരെ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല വേണ്ടത്, നമ്മള്‍ പാകിസ്താനെതിരെ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

 
Advertisment