Advertisment

ഹൈദരാബാദില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥ ; 2015 ഏപ്രില്‍ മുതല്‍ 2019 ജൂലൈ വരെ നടന്ന കൊലപാതകങ്ങള്‍ ഇങ്ങനെ..

New Update

ഡല്‍ഹി : ഹൈദരാബാദില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥ . 2015 ഏപ്രില്‍ മുതല്‍ 2019 ജൂലൈ വരെ നടന്ന കൊലപാതകങ്ങള്‍ ഇങ്ങനെ.

Advertisment

publive-image

1. 2015 ഏപ്രിലിൽ തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽ കൊല്ലപ്പെട്ടതു തെഹ്‌രീക് ഗൽബേ ഇസ്‌ലാം അംഗം വിഖറുദ്ദീൻ അഹമ്മദും മറ്റു 4 പേരും. വാറങ്കൽ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരായിരുന്നു ഇവർ. ഹൈദരാബാദിലെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലെന്ന് ഔദ്യോഗിക ഭാഷ്യം.

2. 2015 ൽതന്നെ തെലങ്കാന – ഛത്തീസ്ഗഡ് അതിർത്തിയിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണെന്നു മരിച്ചവരുടെ കുടുംബം ആരോപിച്ചു.

3. 2015 സെപ്റ്റംബറിൽ മാവോയിസ്റ്റുകളായ ശ്രുതി (മഹിത– 23), വിദ്യാസാഗർ റെഡ്ഡി (സാഗർ – 32) എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന്, മനുഷ്യാവകാശ പ്രവർത്തകനും കവിയുമായ വരവരറാവുവിന്റെ ആരോപണം.

4. 2017 ഡിസംബറിൽ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട 8 പട്ടികവർഗക്കാർ കൊല്ലപ്പെട്ടു. വെടിവച്ചപ്പോൾ തിരിച്ചടിച്ചതെന്നു പൊലീസ്; നിഷേധിച്ച് കുടുംബങ്ങൾ.

5. 2019 ജൂലൈയിൽ സിപിഐ (എംഎ‍ൽ) ന്യൂ ഡമോക്രസി പ്രതിരോധ വിഭാഗം ഏരിയ കോ ഓർഡിനേറ്റർ എന്നു പൊലീസ് പറയുന്ന ലിംഗണ്ണ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം.

Advertisment