ന്യൂയോര്‍ക്ക്: യുഎസ് പ്രിസിഡന്റായി ജോ ബൈഡന് അധികാരമേറ്റതിനെ തുടര്‍ന്ന് ട്രംപ് ഭരണ കാലഘട്ടത്തിലെ നിരവധി നയങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ വ്യാപൃതനായിരിക്കുകയാണ് 17 എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഏറ്റവും അപകടകരമെന്നു തോന്നുന്ന യുഎസ് സെന്‍സസിന്റെ പ്രക്രിയയില്‍ നിന്ന് അവിടുത്തെ പൗരന്മാരല്ലാത്തവരെ ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ റദ്ദാക്കിയെന്നുള്ളതാണ്.
ഇതിനര്‍ത്ഥം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും 9 /11 ആക്രമണത്തിനു ശേഷം , യുഎസ് അതിന്റെ പൗരന്മാരുടെ പട്ടിക സൂക്ഷിക്കാത്ത ഒരു രാജ്യമായി മാറും. കൂടാതെ എത്ര പൗരന്മാരുണ്ടെന്നു അറിയാനും കഴിയില്ല . അവിടെ താമസിക്കുവന്നവരെക്കാള് പൗരന്മാരെ കണക്കാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി ദുരുപയോഗം ചെയ്തിരുന്നു.
ഡേറ്റാ വിശകനത്തെ ഭരണകൂടം ദുരുപയോഗം ചെയ്തിരുന്നു. അതിനെയാണ് ജനങ്ങള്‍ ഭയന്നിരുന്നത്. അതിനെ ഭയക്കേണ്ടതു തന്നെയാണ്. താമസക്കാരേക്കാള്‍ പൗരന്മാരെ കണക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയാണ് ഒഴിവാക്കിയത്.
അവിടെയാണ് ഇന്ത്യയിലെ ദേശീയ ജനസംഖ്യാ രജിസ്റ്ററും, ( എന്‍പിആര്‍) ദേശീയ പൗരന്മാരുടെ രജിസ്റ്ററും ( എന്‍ആര്‍സി ) ആരംഭിക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ പദ്ധതിയെ വിശ്വസിക്കരുതെന്നു പറയുന്നതിന്റെ കാതല്‍ തന്നെ. എന്‍പിആര്‍, എന്‍ആര്‍സിയും ഇവിടെ ദുരുപയോഗം ചെയ്യാന്‍ ഭരണകൂടം തയ്യാറാകും.
യുഎസിലെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനായി ഉപയോഗിക്കും. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ വേട്ടയാടുന്നതിനായി ശ്രമിച്ചിരിക്കും. സെന്‍സസ് ചോദ്യാവലിയില്‍ എന്തുകൊണ്ടാണ പൗരത്വം സംബന്ധിച്ച ചോദ്യം ചേര്‍ത്തിരിക്കുന്നതു സംബന്ധിച്ച് യുഎസ് ഭരണകൂടത്തിനോട് യുഎസ് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ വിശദീകരണം നിരസിച്ച് നിലപാണ് കോടതി എടുത്തത്. അത് 2019ന്റെ മധ്യത്തിലായിരുന്നു.
എന്നാല്‍ വ്യക്തമായ മറുപടി തരുന്നതുവരെ നടപ്പാക്കേണ്ടായെന്നാണ് കോടതി പറഞ്ഞത്. ഡേറ്റാബേസ് കണക്കാക്കുന്നതിലൂടെ പൗരന്മാരുടെ വോട്ടഅവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുമെന്നു യുഎസ് ഭരണകൂടം പറഞ്ഞത്.
അതിനു സമാനമായിട്ടാണ് മോഡി സര്‍ക്കാരും അഭിപ്രായപ്പെടുന്നത് എന്‍പിആര്‍, എന്‍ആര്‍സി നടപ്പാക്കുന്നതിലൂടെ ജനള്‍ക്ക് പരമാവധി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും , മറ്റ് സംരക്ഷണം നല്‍കുന്നതിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്ന് , എന്നാല്‍ ഇരു സര്‍ക്കാരുകളുടേയും പ്രഖ്യാപനങ്ങള്‍ , അതായത് ട്രംപ് ഭരണകൂടത്തിന്റെയും, മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രസ്ഥാവനകള്‍ ഏറെ ഗുരുതരമായ സംശയങ്ങള്ളാണ് നല്‍കുന്നത്.