കൊല്ലം : ഐഐടി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. മകളുടെ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭൻ എന്ന ചെന്നൈ ഐഐടിയിലെ അധ്യാപകനാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. മകളെ അപായപ്പെടുത്തിയതാണെന്നും മാതാവ്.
പ്രതികാരത്തിന് കാരണം ഇന്റേണൽ മാർക്കിനെതിരെ അപ്പീൽ നൽകിയതാണെന്നും മകളുടെ സഹപാഠികളോടും ഈ അധ്യാപകൻ മോശമായി പെരുമാറിയിരുന്നും മാതാവ് പറഞ്ഞു. മകളെ മാനസികമായി തളർത്തിയെന്നും അമ്മ വ്യക്തമാക്കി.
ഐഐടിയിൽ കുട്ടികളെ കൊല്ലുകയാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും അവർ പറഞ്ഞു. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും ഫാത്തിമാ ലത്തീഫിന്റെ അമ്മ കൂട്ടിച്ചേർത്തു.