മൂന്നാർ: ഒന്നേകാൽ നുറ്റാണ്ട് മുമ്പ് മൂന്നാറിൻ്റെ പ്രകൃതിയെ സ്നേഹിച്ച് ഇവിടെ അന്ത്യവിശ്രമം ഒരുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ബ്രിട്ടിഷ് നവവധു ഇസബെൽ എലനര്‍ മെയ്ക്ക് ചരമദിനത്തിൽ മൂന്നാർ അവരെ അനുസ്മരിച്ചു. അവരുടെ ശവകുടീരത്തിൽ ഓർമ്മ പൂക്കൾ സമർപ്പിച്ചു.
അനശ്വര പ്രണയത്തിൻ്റെയും ഒപ്പം കണ്ണുനീരിൻ്റെയും സ്മരണകളുമായി മൂന്നാർ സിഎസ്ഐ സെമിത്തേരിയിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്. 1894 ഡിസംബർ 23 നാണ് അവരെ ഈ കുന്നിൽ സംസ്കരിച്ചത്. കണ്ണൻ ദേവൻ കുന്നുകളിൽ അന്ത്യ കുടീരം ഒരുക്കപ്പെട്ട ആദ്യ വിദേശിയാണ്.
ഭർത്താവ് എച്ച്എം നൈറ്റുമൊന്നിച്ച് നവവധു എലനർ മൂന്നാറിലെത്തിയത്. ഭർത്താവ് നൈറ്റുമൊന്നിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുന്നതിനിടെ, ഇപ്പോഴത്തെ സെമിത്തേരിയിൽ എത്തിയപ്പോൾ അവർ പറഞ്ഞു "താൻ മരിച്ചാൽ ഇവിടെ സംസ്കരിക്കണമെന്ന്".
ഇതിനിടെ കോളറ ബാധിച്ചിരുന്ന അവർ വൈകാതെ മരിച്ചു. നൈറ്റ് വാക്ക് പാലിച്ചു. പ്രണയിച്ച് തുടങ്ങും മുമ്പേ 24-ാം വയസിൽ വിട പറഞ്ഞ എലനർക്ക് അവരുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം ഒരുക്കി. തുടർന്ന് നൈറ്റ് സ്വദേശത്തേക്ക് മടങ്ങിയെങ്കിലും തിരിച്ച് വന്നു.
സെമിത്തേരി തുറന്നതിന് ശേഷം സ്ഥാപിക്കപ്പെട്ടതാണ് സിഎസ്ഐ പള്ളി.
എംജെ ബാബു, ആർ. മോഹൻ, ലിജി ഐസക്, ആൻസൽ കൊറിയ, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് സംഘടിപ്പിച്ചത്.
Attachments area