Advertisment

തൊഴിലുറപ്പ് പണിക്ക് പോകുന്നവർക്ക് പോലും കൂലിയുണ്ട്...ഇക്കാര്യത്തിൽ ഇനി പരസ്യപ്രതികരണത്തിനില്ല... ശമ്പളം നൽകുന്നതിലെതടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്നും ജേക്കബ് തോമസ്

New Update

തിരുവനന്തപുരം: ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് അടക്കം നടപടി നേരിട്ട ജേക്കബ് തോമസിന്

ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണൂർ മെറ്റൽ ഇൻഡസ്ട്രീസ്

എംഡി ആയി ചുമതലയേറ്റിട്ടും ശമ്പളമോ അലവൻസോ നൽകാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Advertisment

publive-image

നിലവിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഷൊറണുർ മെറ്റൽ ഇൻഡസ്ട്രീസിലെ ജീവനക്കാരുടെയുംശമ്പള വിതരണം പ്രതിസന്ധിയിലാണ്. ശമ്പളം നൽകാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും സംസ്ഥാനം അത് പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. തൊഴിലുറപ്പ് പണിക്ക് പോകുന്നവർക്ക് പോലും കൂലിയുണ്ട്. ഇക്കാര്യത്തിൽ ഇനി പരസ്യപ്രതികരണത്തിനില്ലെന്നും ശമ്പളം നൽകുന്നതിലെതടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഐഎംജി ഡയറക്ടർ ആയിരിക്കെ, 2017 ഡിസംബറിലാണ് സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് അവസാനമായി ശമ്പളം വാങ്ങിയത്. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുത്ത് ഉൾപ്പെടെയുളള ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഷൻ.

2019 ഒക്ടോബറിലാണ് ഷൊറണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ സർക്കാർ നിയമിക്കുന്നത്. സസ്പെൻഷൻ കാലയളിവിലെ വേതനം നൽകിയില്ലെന്ന് മാത്രമല്ല, നിലവിൽ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവൻസുകളോ ഒന്നും നൽകാൻ തയ്യാറായിട്ടുമില്ല. ഡജിപി റാങ്കിലുളള ഉദ്യോഗസ്ഥനായിട്ടും വാഹനമോ, ജീവനക്കാരേയോ അനുവദിച്ച് നൽകാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

jacobthomas response
Advertisment