കാളികാവ് : മുഹമ്മദാലി വധക്കേസിൽ പ്രതികൾ എവിടേക്കാണു മുങ്ങിയതെന്നറിയാതെ കുഴങ്ങിനിന്ന പൊലീസിനു തുണയായത് ജെയ്മോന്റെ ഫോൺവിളി.
കേസുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഒരാഴ്ച മുൻപ് ജെയ്മോൻ കാളികാവിലെ അയൽവാസിയുടെ മൊബൈലിലേക്കു വിളിച്ചിരുന്നു. മാധ്യമ പ്രവർത്തകനെന്നു പറഞ്ഞാണു പരിചയപ്പെടുത്തിയതെങ്കിലും ജെയ്മോന്റെ ശബ്ദം അയൽവാസി തിരിച്ചറിഞ്ഞു.
തുടർന്നു മൊബൈൽ നമ്പർ അടക്കമുള്ള വിവരങ്ങൾ പൊലീസിനു കൈമാറുകയായിരുന്നു. ഈ മൊബൈൽ നമ്പർ അടിസ്ഥാനമാക്കി നടത്തിയ സൈബർ സെൽ പരിശോധനയിലാണു ജെയ്മോൻ തമിഴ്നാട്ടിലെ ശിവകാശിയിലുണ്ടെന്ന നിർണായക വിവരം പൊലീസിനു ലഭിക്കുന്നത്.