ഡല്‍ഹി : ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായി നടക്കും. ഡിസംബർ 23നാണ് വോട്ടെണ്ണൽ. 81 അംഗനിയമസഭയാണ് ജാർഖണ്ഡിലേത്. അംഗ പരിമിതർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കും ഇതാദ്യമായി തപാൽവോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ഈ സൗകര്യമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ ഏറെയുള്ള ജാർഖണ്ഡിൽ 2009ലും 2914ലും അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
ആദ്യഘട്ടം- 13 സീറ്റിലേക്ക്. വോട്ടെടുപ്പ് നവംബർ 30ന്
രണ്ടാംഘട്ടം- 20 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ ഏഴിന്
മൂന്നാംഘട്ടം - 17 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 17ന്
നാലാംഘട്ടം- 15 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 16ന്
അഞ്ചാംഘട്ടം- 16 സീറ്റിലേക്ക്. വോട്ടെടുപ്പ് ഡിസംബർ 20ന്