Advertisment

പാലായിൽ ജോസ്.കെ.മാണിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന വിവിധ സർവ്വേകളുടെ നിഗമനത്തിൽ ആവേശത്തിലായി ഇടതുമുന്നണി ക്യാമ്പ്

New Update

publive-image

Advertisment

പാലാ: പാലായിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന വിവിധ സർവ്വേകളുടെ നിഗമനത്തിലും മണ്ഡലം പര്യടനത്തിൽ ജോസ്. കെ. മാണിക്കു ലഭിക്കുന്ന വർദ്ധിച്ച ജന പിന്തുണയും ഇടതുമുന്നണി പ്രവർത്തകരെ ഏറെ ആവേശഭരിതരാക്കുന്നു.

പരിചയപ്പെടുന്നവരോടെല്ലാം ഏറെ ലാളിത്യത്തോടെ പെരുമാറുന്ന ജോസ്. കെ. മാണിയുടെ സ്വഭാവ സവിശേഷതയും വോട്ടർമാരെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് ഇടതു മുന്നണി നേതാക്കൾ തന്നെ പറയുന്നു.മണ്ഡല പര്യടന വേളയിൽ രാത്രി ഏറെ വൈകിപ്പോലും വഴിയോരങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ജോസ്. കെ. മാണിയെ കാത്തു നിൽക്കുകയാണ്.

മണ്ഡല പര്യടനത്തിൻ്റെ ഓരോ പോയിൻ്റിലും കാത്തു നിൽക്കുന്ന മുഴുവൻ ജനങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ് ജോസ്. കെ. മാണി. അതു കൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകിയാണ് പര്യടനയാത്ര മിക്ക പോയിൻ്റുകളിലും എത്തുന്നത്.

രാമപുരത്തെ മുൻ കോൺഗ്രസ്സ് നേതാവ് ജോസഫ് സഖറിയാസ് ജോസ്. കെ. മാണി യെ ഹൃദയത്തോടു ചേർത്ത് സ്വീകരിച്ചതു പോലെ വിവിധ പര്യടന കേന്ദ്രങ്ങളിൽ യു.ഡി.എഫിൻ്റെ ഒട്ടേറെ അനുയായികൾ ജോസ്. കെ- മാണിയെ വരവേൽക്കാനെത്തുന്നത് യു.ഡി. എഫ്. ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. മുന്നണിയിൽ നിന്ന് തുടർന്നും കൊഴിഞ്ഞുപോക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് യു.ഡി. എഫ്. നേതാക്കൾ.

പ്രചാരണ രംഗത്തും ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച കാര്യത്തിലും ജോസ്. കെ. മാണി ഏറെ മുന്നിലാണ് എന്നത് യു.ഡി.എഫ്. നേതാക്കളുടെ ഉറക്കം കെടുത്തുന്നു.

Advertisment