ദില്ലി: മുന്‍ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാറെന്ന് മാധ്യമ പ്രവർത്തക പ്രിയ രമാണി. ദില്ലി പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേട്ട പ്രിയ രമാണി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചു.
കേന്ദ്രവിദേശകാര്യ സഹമന്ത്രിയായിരുന്ന എം ജെ അക്ബറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് പ്രിയ രമാണിയും മറ്റ് ചില സ്ത്രീകളും രംഗത്ത് വന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് എം ജെ അക്ബർ മന്ത്രിസ്ഥാനം രാജി വച്ചത്.
പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എം ജെ അക്ബർ കോടതിയിലെത്തിയത്. മെയ് 4ന് കേസ് വീണ്ടും പരിഗണിക്കും.