Advertisment

'ഞായറാഴ്ച പൂഴ്ത്തിവെക്കും. തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോര്‍ഡിന് പിന്നിലെ രഹസ്യം', പരിഹസിച്ച് ചിദംബരം; രാജ്യം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴെല്ലാം ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് ജെപി നഡ്ഡ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പ്രതിദിന വാക്‌സിനേഷന്‍ കണക്കില്‍ റെക്കേര്‍ഡ് നേട്ടം സൃഷ്ടിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ.

രാജ്യം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴെല്ലാം ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് നഡ്ഡ പറഞ്ഞു. 'ഇന്ത്യ മുടന്തിനീങ്ങുകയല്ല, പൗരന്മാരുടെ കരുത്തില്‍ കുതിക്കുകയാണ്. തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് നേട്ടത്തിനു ശേഷമുള്ള അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.' എന്നാല്‍ ഇത് കോണ്‍ഗ്രസിന് ഇഷ്ടമായില്ലെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച വാക്സിനേഷനില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് മുമ്പുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യമായി നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

ഞായറാഴ്ച പൂഴ്ത്തിവെക്കും. തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോര്‍ഡിന് പിന്നിലെ രഹസ്യം' എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.

Advertisment