Advertisment

ആദ്യകാലത്ത് ജസ്റ്റിൻ ധാരാളം ഗാനമേളകളിൽ പാടി ;  പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: “ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം….” ; യേശുദാസിന്‍റെ അനുജനെ അനുസ്മരിച്ച് രവി മേനോൻ

New Update

കൊച്ചി : യേശുദാസിന്‍റെ ഇളയ സഹോദരൻ ജസ്റ്റിനെ അനുസ്മരിച്ച് മാധ്യമ പ്രവർത്തകനും സിനിമാ നിരൂപകനുമായ രവി മേനോൻ. പ്രതിഭാ ശാലിയായ ഗായകനായിരുന്നു ജസ്റ്റിനെന്ന് യേശുദാസ് അനുസ്മരിച്ചു. എന്നാൽ ഒരക്കലും അദേഹം പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല എന്നും രവി മേനോൻ ഓർമിക്കുന്നു.

Advertisment

publive-image

രവി മേനോന്‍റെ വാക്കുകളിലേയ്ക്ക്.

യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: “എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം .

ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല…” യേശുദാസിനെ കുറിച്ചുള്ള “അതിശയരാഗം” എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: “ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം….”

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം.

ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു…. ആദരാഞ്ജലികൾ, പ്രാർത്ഥനകൾ …

Advertisment