കാസർഗോഡ് : സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് പിണറായി അങ്ങാടയിൽ തേരാപാര നടക്കുകയായിരുന്നെന്ന് സുധാകരൻ പറഞ്ഞു.
കാസർഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
’ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരൻ കോരേട്ടൻ പിണറായിൽ കള്ളുംകുടിച്ച് പിണറായി അങ്ങാടിയിൽ തേരാപാര നടക്കുകയായിരുന്നു’- കെ. സുധാകരൻ പറഞ്ഞു
പ്രസംഗത്തിലുടനീളം ചെത്തുകാരൻ്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ചു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉള്ളതെന്നും സുധാകരൻ ചോദിച്ചു. നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അതിക്ഷേപിച്ച് കെ. സുധാകരൻ സംസാരിച്ചിരുന്നു.