തിരുവനന്തപുരം: ആർടിപിസിആർ പരിശോധന നിരക്ക് കുറയ്ക്കാത്ത സ്വകാര്യ ലാബുകാരുമായി സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണ്. ഇത്തരം ലാബുകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.
ഇതര സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് പിണറായി സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.