Advertisment

കടയ്ക്കാവൂര്‍ പോക്സോ കേസിലെ വിരുതനായ മകന്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് അമ്മ കൈയ്യോടെ പൊക്കി ? രക്ഷപെടാന്‍ മകന്‍ കണ്ടെത്തിയ മാര്‍ഗം അമ്മയ്ക്കെതിരെ പീഢന പരാതി ? പ്രവാസിയായ പിതാവും സഹോദരരിലൊരാളും മകന്‍ പറഞ്ഞത് വിശ്വസിച്ചു. മകനെ തിരുത്താനിറങ്ങിയ മാതാവ് ഒരു മാസം അഴിക്കുള്ളിലുമായി ! ഒടുവില്‍ സത്യം തെളിഞ്ഞപ്പോള്‍...

New Update

publive-image

Advertisment

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വീണ്ടും വഴിത്തിരിവ്. അമ്മ മകനെ പീഢിപ്പിച്ചെന്ന കേസില്‍ ഒരു മാസമായി ജയിലില്‍ കിടന്ന അമ്മ കേസില്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്നാണ് തെളിയുന്നത്.

പരാതിക്കാരനായ മകന്‍ തന്‍റെ ഫോണ്‍ വാങ്ങി അശ്ലീല വീഡിയോകള്‍ കണ്ടുകൊണ്ടിരുന്നത് അമ്മ പിടികൂടിയതിന്‍റെ വൈരാഗ്യമാണ് അമ്മയെ അഴിക്കുള്ളിലാക്കിയ മകന്‍റെ പരാതിയുടെ പിന്നിലുള്ളതെന്നാണ് കണ്ടെത്തല്‍.

അശ്ലീല വീഡിയോ കാണുന്നത് അമ്മ കൈയ്യോടെ പൊക്കിയതോടെ മകന്‍ അമ്മക്കെതിരെ തിരി‍ഞ്ഞു. മാതാപിതാക്കള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മകന്‍ മുതലാക്കിയത്. മകന്‍ അമ്മയ്ക്കെതിരെ പരാതി പറഞ്ഞപ്പോള്‍ വിദേശത്തായിരുന്ന പിതാവും മകനൊപ്പം ചേര്‍ന്നു. ഇതോടെ മകന്‍റെ പരാതി പോലീസിലെത്തുകയും അമ്മ അഴിക്കുള്ളിലാകുകയുമായിരുന്നു.

ആദ്യം കടയ്ക്കാവൂര്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തതാണ് വഴിത്തിരിവായത്. സംഘം മകനെ 12 ദിവസത്തോളം ആശുപത്രിയിലാക്കി നിരീക്ഷിച്ചു. ഇതിനിടെ 13 കാരനായ ഈ കൗമാരക്കാരനില്‍ നിന്നും വിശദമായി പോലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

കൗമാരക്കാരന്‍റെ മൂത്തതും ഇളയതുമായ രണ്ടു സഹോദരങ്ങളും വ്യത്യസ്ത നിലപാടാണ് കേസില്‍ സ്വീകരിച്ചത്. മൂത്ത മകനും അമ്മയ്ക്കൊപ്പം നിന്നു. ഇളയ സഹോദരന്‍ പിതാവിന്‍റെ നിലപാടിനൊപ്പമായിരുന്നു.

പരാതിക്കാരനായ സഹോദരന്‍ വിദേശത്ത് പിതാവിനൊപ്പം താമസിക്കുമ്പോഴാണ് അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങിയതെന്നും പറയുന്നു. എന്തായാലും സത്യം തെളിഞ്ഞതോടെ കേരളത്തെ ഞടുക്കിയ വലിയൊരു അപമാനത്തില്‍ നിന്നാണ് ഒരമ്മ പുറത്തേയ്ക്ക് വരുന്നത്. യുവതിയുടെ രക്ഷിതാക്കളാണ് കേസില്‍ ഇവര്‍ക്കുവേണ്ടി നിയമ പരിരക്ഷ ഒരുക്കിയത്.

trivandrum news pocso case
Advertisment