തിരുവനന്തപുരം: കഠിനംകുളത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില്‍ ചാടി സഹായം അഭ്യര്‍ത്ഥിച്ചതെന്ന് യുവതിയെ രക്ഷിച്ച ഷാബു. കാറില്‍ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് കൂട്ടബലാത്സംഗം നേരിട്ട വിവരം പറഞ്ഞതെന്ന് യുവാക്കള്‍ പറഞ്ഞു. യുവതിയുടെ മുഖത്ത് പാടു ഉണ്ടായിരുന്നുവെന്നും പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നു എന്നും യുവാക്കള്‍ പറയുന്നു.
രാത്രി എട്ട് മണിയോടെ പുത്തൻതോപ്പിന് അടുത്ത് വച്ചാണ് യുവതി കാറിന് മുന്നില്‍ ചാടി യുവാക്കളോട് സഹായം അഭ്യര്‍ത്ഥിച്ചത്. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. ഒരാള്‍ യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും യുവതി യുവാക്കളോട് പറഞ്ഞു.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ച ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചതെന്നും പിനനീട് പൊലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തെന്നും യുവാക്കള്‍ പറഞ്ഞു.