Advertisment

വാടക കുറെയായി ഉടൻ അടക്കാൻ ഫോൺ വഴി കെട്ടിടം ഉടമയുടെ സന്ദേശം...കൊറോണ താണ്ഡവമാടിതുടങ്ങി, അന്നടച്ച സ്ഥാപനം ഇപ്പോഴും തുറന്നിട്ടില്ല... കൊവിഡ് പ്രതിസന്ധിയുടെ ഓർമ്മയുമായി കണ്ണൻ സാഗർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊവിഡ് മൂലം താൻ ആരംഭിച്ച സംരംഭത്തിനുണ്ടായ തകർച്ചയെ കുറിച്ചുള്ള വേദന ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. എറണാകുളം നഗരത്തിൽ ആരംഭിച്ച ആഡംബര റെസ്റ്ററന്റ് ലോക്ക്ഡൗൺ കാരണം അടക്കേണ്ടി വന്നുവെന്നും ഇപ്പോൾ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലെന്നും താരം ഫേസ്ബുക്കിലെ കുറിപ്പിൽ പറയുന്നു.

മിമിക്രി ഷോകളിലൂടെയും ടിവി പരിപാടികളിലൂടെയും ശ്രദ്ധേയനായ താരമാണ് കണ്ണൻ സാഗർ. ദുൽഖർ ചിത്രങ്ങളായ എബിസിഡി, ചാർലി, മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ തുടങ്ങിയവയിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

കണ്ണൻ സാഗറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എറണാകുളം നഗരത്തിൽ, അതും കടവന്ത്രയിൽ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കുകൊണ്ട് അൽപ്പം ആഡംബരത്തോടെ തന്നെ ഒരു റെസ്‌റ്റോ‌റണ്ട് തുടങ്ങി, മാസവാടകതന്നെ അമ്പതിനായിരം രൂപ…തുടക്കം കേമമായി നല്ല രീതിയിൽ തന്നെ കളംമ്പിടിച്ചു, ഇരുപതിൽ പരം ജോലിക്കാരുണ്ടായിരുന്ന സ്ഥാപനം…തുടങ്ങി മൂന്നുമാസം ആയപ്പോഴേക്കും സകല പ്രതീക്ഷയും തകിടംമറിച്ചു ലോക് ഡൗൺ വന്നു, കൊറോണാ താണ്ഡവമാടിതുടങ്ങി, അന്നടച്ച സ്ഥാപനം ഇപ്പോഴും തുറന്നിട്ടില്ല, തുറന്നാൽ തന്നെ അത്രയും ജോലിക്കാരെ പോറ്റി, വാടകയും ഒക്കെ കൊടുത്തു മുന്നോട്ടുപോയാൽ, വീണ്ടും വലിയ കുഴിയിലേക്ക് ചെന്ന് വീഴും, ഇനിയിപ്പോൾ എന്തു ചെയ്യണം എന്ന ആലോചനയിൽ, അപ്പോഴാ വാടക കുറെയായി ഉടൻ അടക്കാൻ ഫോൺ വഴി കെട്ടിടം ഉടമയുടെ സന്ദേശം,…ഇതുപോലെ എത്രയോ സംരംഭകർ മുതൽ മുടക്കി തുടങ്ങിയ പല ബിസിനസുകളും കട്ടപ്പുറത്തായി, കടംകേറി പ്രാന്ത് പിടിച്ചിരിക്കുന്നു, ഇനിയെന്ത് എന്ന ചോദ്യത്തിന്, ബന്ധുക്കൾ, വീട്ടുകാർ,കൂട്ടുകാർ, നാട്ടുകാർ അതിലുപരി, വട്ടിപലിശകാരനും, ബാങ്കിലേ നല്ലവരായ കരുണയുള്ള ഉദ്യോഗസ്ഥരും ചോദിക്കുന്നു….സ്കൂൾ, കോളേജ്, അനുബന്ധ സ്ഥാപനങ്ങൾ, ആഘോഷം, അൽപ്പം ആർഭാടം ഇതൊക്കെ തല്ലിക്കെടുത്തിയപ്പോൾ കൊറോണക്ക് ഒരു ഉൾപുളകം, ഓടിച്ചാടി നടക്കേണ്ട, പുതുതലമുറയിലെ കുട്ടികൾ, വാർദ്ധക്യം ഒരു പാപമാണെന്ന് കരുതുന്നവരും, ഒന്ന് മനസറിഞ്ഞു പുറത്തിറങ്ങാൻ കൊതിക്കുന്നതും, ഉപജീവനം തടസപ്പെട്ടവരും

ഉള്ളുനീറുന്നത് മറ്റുള്ളവർ അറിയാതെ, വേദനകൾ അടക്കി പിടിച്ചു,.. ഉള്ളതുകൊണ്ട് ജീവിച്ചാലും, പഴയപറ്റുപടികൾ, ചെറുതോ, വലുതോ ആയ കടം സ്വസ്ഥത തരില്ല…ഏതു മേഖലയെന്നു എടുത്തുപറയേണ്ടാ എല്ലാം ഒരുമാതിരി മണ്ടയപ്പൻ രോഗംപോലെ യായി…രണ്ടായിരത്തി ഇരുപതിൽ ലോകം അനുഭവിക്കാത്ത യാഥനകളില്ല, വേദനകളില്ല, ഇരുപതിയൊന്നിൽ ഒരു മാറ്റം പ്രതീക്ഷിച്ചു മനസൊന്ന് സ്വാന്തനപ്പെട്ടു വരുകയായിരുന്നു, കൊറോണാ വകഭേദങ്ങൾ വീണ്ടും കടന്നു കൂടുന്നു, ഇപ്പോഴുള്ളതിനേക്കാൾ സൂക്ഷിക്കേണ്ട അവസ്ഥ…

വകഭേദങ്ങൾ ഭയന്ന് വീണ്ടും ഒതുങ്ങി കൂടിയാൽ, പ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക്, കലകൊണ്ട്, അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പറ്റം സാധുക്കൾ, അവരുടെ കുടുംബം “ഇനിയെന്തെ” എന്ന ചോദ്യത്തിന് മറുപടി, പൊട്ടികരച്ചിൽ മാത്രമാകും ഉണ്ടാവുക…എന്നാലും കേരളീയന് ഒരു മനസുണ്ട്, ഒരു ആപത്തുവന്നാൽ ഒന്നിക്കാനുള്ള, സഹായിക്കാനുള്ള, സഹതപിക്കാനുള്ള, ചേർത്തു പിടിക്കാനുള്ള, സ്വാന്തനം നൽകാനുള്ള ഒരു കടലുപോലെയുള്ള മനസ്…ഈ പ്രതീക്ഷതന്നെയാണ് ആത്മവിശ്വാസം നൽകുന്നതും, ജീവിക്കാൻ പ്രേരിപ്പിക്കുന്നതും…രണ്ടായിരത്തി ഇരുപതിയൊന്നു ഒന്ന് മുറുക്കി പിടിച്ചു, അൽപ്പം സൂക്ഷിച്ചു, ആർജ്ജവത്തോടെ, ആത്മാർത്ഥതയോടെ ഭരണകൂടം പറയുന്നത് അനുസരിച്ചാൽ ഒരു ജനിതകവും നമ്മളിൽ ഏൽക്കില്ല എന്നു ഉറപ്പിക്കാം, ഇരുപതു തന്ന വേദനക്ക്, ഇരുപതിയൊന്നു വിശ്രമവും, ആരോഗ്യവും തരും, നമ്മൾ അതിജീവിക്കും..ഇരുപതു, ഇരുപതിയൊന്നു…കാലം ഇങ്ങനെ എണ്ണി കൊണ്ടിരിക്കും, പകുത്തു മാറ്റുന്ന മഞ്ചാടി കുരുപോലെ നമ്മളെയും മാറ്റിവെക്കും, ഇതു പ്രപഞ്ജ സത്യം, മനോധൈര്യം മറ്റുള്ളവർക്കും പകർന്നു നൽകുക, വരുന്നത് വരുന്നിടത്തുവെച്ചു കാണുക, തീയിൽ കുരുത്തതാ, വെയിലത്ത്‌ വാടില്ലെന്നു തീരുമാനിക്കുക, ഇരുപതിയൊന്നിനെ വരവേൽക്കാം, നിറഞ്ഞ മനസോടെ സ്വാഗതം 2021. ഗോ കൊറോണാ..ടേക് കെയർ…

Advertisment