Advertisment

വഴക്കിനിടയില്‍ ഭര്‍തൃമാതാവിനെ പിടിച്ചു തള്ളി; സമീപത്തെ കോണ്‍ക്രീറ്റ് പടിയില്‍ തലയടിച്ച് വീണു; നിലത്തുവീണ വൃദ്ധയെ വീണ്ടും ആക്രമിച്ചു; വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു, മരുമകള്‍ അറസ്റ്റില്‍

New Update

കണ്ണൂര്‍ : കരിക്കോട്ടക്കരിയില്‍ വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമെന്ന് തെളിഞ്ഞു. മകന്‍റെ ഭാര്യ എല്‍സിയെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

കരിക്കോട്ടക്കരി പതിനെട്ടേക്കറയിലെ കായംമാക്കല്‍ മറിയക്കുട്ടിയെയാണ് സ്വന്തം വീട്ടില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസിന് ദുരൂഹത തോന്നി. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി ഐ ശിവന്‍ ചോടോത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വഷണം.

ചോദ്യം ചെയ്യലില്‍ എല്‍സി കുറ്റം സമ്മതിച്ചു. എല്‍സിയും മറിയക്കുട്ടിയും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടയില്‍ മറിയക്കുട്ടിയെ പിടിച്ചു തള്ളിയെന്നും സമീപത്തെ കോണ്‍ക്രീറ്റ് പടിയില്‍ തലയടിച്ചതാണെന്നും പ്രതി സമ്മതിച്ചു. നിലത്തുവീണ മറിയക്കുട്ടിയെ വീണ്ടും അക്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു

മറിയക്കുട്ടിയുടെ മകന്‍ മാത്യു റബര്‍ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോഴാണ് മാതാവ് രക്തത്തില്‍കുളിച്ച് കിടക്കുന്നതായി എല്‍സി അറിയിക്കുന്നത്.

murder case
Advertisment