Advertisment

മുക്കത്തിന് തീരാക്കണ്ണീരായി സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം; സാഹിറ നാട്ടിലേക്ക് വിമാനം കയറിയത് ജോലിയെന്ന സ്വപ്നം മനസ്സിലേറ്റി

New Update

കോഴിക്കോട് : കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം മുക്കത്തിന് തീരാക്കണ്ണീരായി. ജോലിയെന്ന സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്.

Advertisment

publive-image

10 മാസം മുന്‍പാണു നാട്ടില്‍നിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്.

എന്നാല്‍ മണ്ണില്‍ തൊടുംമുന്‍പുണ്ടായ അപകടത്തില്‍ എല്ലാ സ്വപ്നവും നിലച്ചു. മൂന്നു മക്കളും ഉമ്മയും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ടു മക്കള്‍ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിലായി ചികില്‍സയിലാണ്. 10 മാസം പ്രായമുള്ള ഇളയമകന്‍ ഉമ്മയ്ക്കൊപ്പം യാത്രയായി.

plane crash kozhikode plane crash
Advertisment