കാസര്‍കോട് : കാസര്‍കോട്ടെ കൊവിഡ് രോഗം ഭേദമായവരെ തുടർ ചികിത്സയ്ക്കായി വിളിച്ച് സ്വകാര്യ ആശുപത്രി ഡോക്ടർമാർ വിളിച്ച സംഭവം വിവാദമാകുന്നു. കൊവിഡ് ബാധിതരുടെ വിവരവും ഫോൺ നമ്പറും എങ്ങനെ ചോർന്നുവെന്ന് കണ്ടെത്താൻ കാസർകോട് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
വിഷയം ഗൗരവമുള്ളതാണെന്നും കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ആരോഗ്യ വകുപ്പും വിവരച്ചോര്‍ച്ചയില്‍ അന്വേഷണം നടത്തും. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികില്‍സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.