മലപ്പുറം : കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ച 36 പേരുടെ അനന്തരാവകാശികൾക്കുള്ള സഹായ ധനം നാലുലക്ഷം രൂപവീതം തിങ്കളാഴ്ച തന്നെ ആശ്രിതരായ ബന്ധുക്കളുടെ അക്കൗണ്ടുകളിലെത്തുമെന്ന് റവന്യൂ അധികൃതർ . ഇതിന്റെ രേഖകൾ അവകാശികൾക്ക് മന്ത്രി കെ ടി ജലീൽ കൈമാറി .
മുഹറം, ഓണം, ചതയം, രണ്ടാം ശനി തുടങ്ങി തുടർച്ചയായ അവധിദിനങ്ങൾ കാരണമാണ് അവ അക്കൗണ്ടുകളിൽ എത്താൻ വൈകിയത്. ബാക്കി അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകും.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് 9.95 കോടി രൂപ മലപ്പുറം ജില്ലയിൽ ഇതിനകം വിതരണം ചെയ്‌തു. ഇത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷംവീതം 60 ലക്ഷം രൂപയും വിതരണംചെയ്തു.