Advertisment

സംസ്ഥാനത്ത് പുതുതായി മൂന്നു ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി: കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണു പുതിയ ഹോട്ട് സ്പോട്ടുകള്‍: ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി

New Update

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുതായി മൂന്നു ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണു പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി.

Advertisment

publive-image

സംസ്ഥാനത്ത് ഞായറാഴ്ച 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള ആറു പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്‍) രണ്ടു പേര്‍ തമിഴ്നാട്ടില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നതാണ്. നാലു പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. അതില്‍ രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Advertisment