Advertisment

സിലിക്ക് ഗുളികയില്‍ വിഷം പുരട്ടി നല്‍കി. മാത്യുവിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി. അന്നമ്മയ്ക്ക് ഭക്ഷണത്തില്‍ കുരുടാന്‍ നല്‍കി. 5 മരണങ്ങളിലും എഫ് ഐ ആര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  വിവിധ കൊലപാതകങ്ങള്‍ ചെയ്ത രീതികള്‍ പോലീസിനോട് വിശദീകരിച്ച് കൂടത്തായിയിലെ വില്ലത്തി പ്രതി ജോളി. അന്നമ്മയ്ക്ക് ഭക്ഷണത്തില്‍ കുരുടാന്‍ കലക്കിയും മാത്യുവിന് മദ്യത്തില്‍ സയനൈഡ് നല്‍കിയും സാലിക്ക് ഗുളികയില്‍ വിഷം പുരട്ടിയുമാണ്‌ കൊലപ്പെടുത്തിയതെന്ന് ജോളി പോലീസിനോട് പറഞ്ഞു.

Advertisment

publive-image

സാലിയുടെ മകള്‍ രണ്ട് വയസുകാരി ആല്‍ഫൈന്  വിഷം നല്‍കിയതായി ഓര്‍മ്മ ഇല്ലെന്നുമാണ് ജോളി മൊഴി നല്‍കിയത്.  മഞ്ചാടിയില്‍ മാത്യുവുമായി ഒന്നിച്ച് മദ്യപിക്കുമായിരുന്നുവെന്നും വീട്ടില്‍ വച്ച് നല്‍കിയ മദ്യത്തിലാണ് വിഷം കലര്‍ത്തിയതെന്നും ജോളി മൊഴി നല്‍കി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന് നല്കിയതും സയനൈഡ് ആണ്.  ഭക്ഷണത്തിലാണ് സയനൈഡ് കലര്‍ത്തിയത്. മുമ്പ് ടോയ്‌ലറ്റില്‍ വച്ചാണ് റോയി തോമസ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇന്ന് തെളിവെടുപ്പിനിടെ ജോളി നല്‍കിയ മൊഴി പ്രകാരം ഡൈനിംഗ് റൂമില്‍ നിന്നും ബാത്ത്റൂമിലേക്കുള്ള ഇടനാഴിയിലാണ് റോയി കുഴഞ്ഞു വീണതെന്നാണ്.

സയനൈഡ് എത്തിച്ചു നല്‍കിയത് മാത്യുവാണെന്ന് ജോളി പറഞ്ഞ്. ഇത് മാത്യുവും സമ്മതിച്ചിട്ടുണ്ട്. കൂടത്തായി സംഭവത്തില്‍ 5 മരണങ്ങളില്‍ കൂടി പോലീസ് എഫ് ഐ ആര്‍ തയാറാക്കിയതായാണ് റിപ്പോര്‍ട്ട്. താമരശ്ശേരി പോലീസ് ആണ് എഫ് ഐ ആര്‍ ഇട്ടത്. എല്ലാ മരണങ്ങളിലും ജോളിയാണ് ഒന്നാംപ്രതി.

koodathayi
Advertisment