New Update
പത്തനംതിട്ട: ശബരിമലയില്‍ വിഷയത്തിലെ സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ പോകരുതെന്നും ചെന്നിത്തല പ്രതികരിച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും മണ്ഡലകാലത്ത് സ്ത്രീകളെ കയറ്റിയേ മതിയാവൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രയാർ ഗോപാലകൃഷ്ണനെ കൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കിച്ചത് ശരിയായ തീരുമാനം ആയിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ഇവിടെ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.