എറണാകുളം: ചേരാനല്ലൂരുള്ള വാടക വീട്ടിൽ വച് സിനിമയുടെ കഥ പറയാൻ വന്ന വിദേശ മലയാളി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുള്ള കേസിൽ എറണാകുളം 9ആം നമ്പർ മജിസ്‌ട്രേറ്റ് കോടതിയിൽ ടി വനിതയെയും രണ്ടു സാക്ഷികളെയും വിസ്തരിച്ചപ്പോൾ പ്രതി ഭാഗത്തിനു സാക്ഷികളെ ക്രോസ് ചെയ്യാൻ നിയമപരമായി അവകാശമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായിരുന്നു.
എന്നാൽ ആ ഉത്തരവിനെതിരെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ വഴി കൊടുത്ത റിവിഷൻ പെറ്റീഷനിൽ എറണാകുളം ജില്ലാകോടതി പ്രതി ഭാഗത്തിന് വിസ്തരിച്ച സാക്ഷികളെ ക്രോസ് ചെയ്യാൻ അവകാശമുണ്ടെന്ന് അനുവദിച്ചുത്തരവായി.
വാദി ഭാഗം സാക്ഷികളെ ക്രോസ് ചെയ്യുന്നതിനായി ഈ മാസം 16ന് വച്ചു കൊണ്ട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായിട്ടുള്ളതാണ്.. അന്നേ ദിവസം ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ അഡ്വക്കറ്റ് ടോമി ചെറുവള്ളി സാക്ഷികളെ ക്രോസ്സ് ചെയ്യുന്നതാണ്...