തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷം ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെയും പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു.
ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷത്തോട് അഭ്യർഥിച്ചു. കോവിഡ് രോഗം സാധാരണ ജനജീവിതത്തെ ബാധിച്ചെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മുന്നോട്ടുള്ള പാതയും ദുര്‍ഘടമെന്ന് അറിയാം. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്നും ഗവർണർ വ്യക്തമാക്കി.