തൊടുപുഴ: ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കേരളം. ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഷെല്‍ പതിച്ചത്.
വൈകിട്ട് 5.30നാണ് ഭർത്താവുമായി ഇസ്രയേലിലെ അഷ്കലോണിലുള്ള വീട്ടിൽനിന്നും സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചത്. സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രായേല്‍ വനിതക്കും ലഭിച്ചില്ല.
മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വർഷമായി ഇസ്രയേലിലാണ് സൗമ്യ. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്. അഡോൺ ഏക മകനാണ്.
https://www.facebook.com/Sanoj999/videos/826537537974393/?t=0
അതേസമയം, ഇസ്രായേലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സനോജ് വ്‌ളോഗ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒട്ടേറെ മലയാളികളുടെ സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. കെട്ടിടങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Sanoj999/videos/502290874136573/?t=0
അഷ്കലോണിൽ അവസ്ഥ ഭീകരമാണെന്നും നടുക്കുന്ന വാക്കുകളും ദൃശ്യങ്ങളുമായി ഇദ്ദേഹം വ്യക്തമാക്കുന്നു. ലൈവ് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ തന്നെ മിസൈൽ വരുന്നതായും ഇയാൾ പറയുന്നു.
https://www.facebook.com/Sanoj999/videos/320853956311508/?t=0