കണ്ണൂർ: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന
സ്വപ്ന എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി എംഎൽഎ.
എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണസംഘത്തിന് സ്വപ്നയെ പിടികൂടാൻ സാധിക്കൂ. എം ശിവശങ്കരർ, ജോൺബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രൻ, എ സമ്പത്ത് എന്നിവരുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചാൽ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് കെ.എം.ഷാജി പറഞ്ഞു. ലോകകേരള സഭയുടെ അണിയറയിൽ പ്രവർത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം.ഷാജി പറഞ്ഞു.