തൃശ്ശൂർ : കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ റെജിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കവര്‍ച്ചയ്ക്ക് ശേഷം മുഖ്യപ്രതി രഞ്ജിത്ത് റെജിനോട് സഹായം തേടിയെന്നും പ്രത്യുപകാരമായി മൂന്നര ലക്ഷം നല്‍കിയെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
തൃശ്ശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് റെജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കള്ളപ്പണക്കവർച്ചാ കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി റെജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.